Connect with us

Kerala

എ ഡി എം നവീന്‍ ബാബുവിന്റെ മരണം; കൊലപാതകത്തിന്റെ സൂചന ഇല്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം

ഇന്‍ക്വസ്റ്റ് സമയം ബന്ധുക്കളുടെ സാന്നിധ്യം നിയമപ്രകാരം നിര്‍ബന്ധമല്ലെന്നും ചൂണ്ടിക്കാട്ടി

Published

|

Last Updated

കണ്ണൂര്‍ | എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ലഭിച്ച സാക്ഷ്യമൊഴികളുടെയും ശാസ്ത്രീയ പരിശോധന ഫലത്തിന്റെയും അടിസ്ഥാനത്തില്‍ കൊലപാതകത്തിന്റെ യാതൊരു സൂചനയും നിലവില്‍ ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മരണത്തില്‍ സി ബി ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പോലീസെന്ന നിലയില്‍ തങ്ങള്‍ക്കാരെയും സംരക്ഷിക്കാന്‍ ഇല്ലെന്നും ആത്മഹത്യയല്ലെന്നുള്ള ഹര്‍ജിക്കാരിയുടെ വാദം ശരിയല്ലെന്നും സി പി എം നിയന്ത്രണത്തിലുള്ള അന്വേഷണസംഘമാണ് കേസ് പരിശോധിക്കുന്നതെന്ന് വാദം തെറ്റാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇന്‍ക്വസ്റ്റ് സമയം ബന്ധുക്കളുടെ സാന്നിധ്യം ഇല്ലായിരുന്നുന്ന വാദം പോലീസ് തള്ളുന്നു. നിയമപ്രകാരം അത് നിര്‍ബന്ധമല്ലെന്ന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ഇത് പിന്നീട് രേഖപ്പെടുത്തിയാല്‍ മതിയാവും. പരമാവധി അഞ്ചു മണിക്കൂറിനുള്ളില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിന്റെ സര്‍ക്കുലര്‍ നേരത്തെ തന്നെ ഉണ്ട്. സംഭവം നടന്ന 15 മണിക്കൂറിന് ശേഷമാണ് ബന്ധുക്കള്‍ കണ്ണൂരിലെത്തിയതെന്നും പറയുന്നു.

നവീന്‍ ബാബു ജീവനൊടുക്കിയതെന്നും ദിവ്യ തന്റെ മേല്‍ ഉദ്യോഗസ്ഥരുടെ മുമ്പില്‍ വെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് തൂങ്ങിമരിച്ചതെന്നുമാണ് പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. നവീന്‍ ബാബുവിനെ തേജോവധം ചെയ്യുക എന്ന ദുരുദ്ദേശത്തോടെയാണ് പി പി ദിവ്യ യോഗത്തിന് എത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. ക്ഷണിക്കാതെ യാത്രയയപ്പ് യോഗത്തിലേക്ക് നുഴഞ്ഞു കയറിയ ദിവ്യ നവീനെ അപമാനിക്കാന്‍ ബോധപൂര്‍വമായി ശ്രമം നടത്തി.

സഹപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് ഗുരുതരമായ അഴിമതി ആരോപണം ഉന്നയിച്ചു. ഇത് മനോവിഷമമുണ്ടാക്കി. ഇത് മരണത്തിലേക്ക് നയിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം ശരിയായ ദിശയിലാണ്. കേസില്‍ എല്ലാ തെളിവുകളും ശേഖരിച്ചു. പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

വന്യൂ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ വച്ചാണ് ഇന്‍വെസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. എടിഎമ്മിന്റെയും പെട്രോള്‍ പമ്പിനായി അപേക്ഷ നല്‍കിയ ഡാറ്റ റിക്കോര്‍ഡുകളും പരിശോധിച്ചു. നവീന്‍ ബാബുവിന്റെയും പെട്രോള്‍ പമ്പിനായി അപേക്ഷ നല്‍കിയ പ്രശാന്തന്റെയും സി ഡി ആര്‍ പരിശോധിച്ചു.

അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന നവീന്‍ ബാബുവിന്റെ ഭാര്യയുടെ വാദം അവാസ്തവമാണെന്നും പോലീസ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കൊലപാതകം എന്ന കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നതായും പോലീസ് വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഇത് ആത്മഹത്യയാണ് എന്നാണ് അറിയിച്ചത്. നവീന്‍ ബാബുവിന്റെ തൂങ്ങി മരണമാണെന്നും ശരീരത്തില്‍ മറ്റ് മുറിപ്പാടുകളില്ലെന്നും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. കൊലപാതകമാണ് എന്നതിന്റെ യാതൊരു സൂചനയും ഫോറന്‍സിക് സംഘവും നല്‍കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ലഭിച്ച സാക്ഷിമൊഴികളുടെയും ശാസ്ത്രീയ പരിശോധന ഫലത്തിന്റെയും അടിസ്ഥാനത്തില്‍ കൊലപാതകത്തിന്റെ യാതൊരു സൂചനയും നിലവില്‍ ഇല്ല. പോലീസെന്ന നിലയില്‍ തങ്ങള്‍ക്കാരെയും സംരക്ഷിക്കാന്‍ ഇല്ല. ഹര്‍ജിക്കാരിയുടെ ഇത്തരത്തിലുള്ള വാദം ശരിയല്ല. സി പി എം നിയന്ത്രണത്തിലുള്ള അന്വേഷണസംഘമാണ് കേസ് പരിശോധിക്കുന്നതെന്ന് വാദം തെറ്റാണ്. പ്രതിയായ ദിവ്യ പോലീസില്‍ സ്വാധീനശക്തിയുള്ള ആളല്ല. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പ്രതി പാര്‍ട്ടിയില്‍ പ്രത്യേക പദവികള്‍ ഒന്നും ഇപ്പോള്‍ വഹിക്കുന്നില്ല. കണ്ണൂര്‍ ജില്ലയിലെ പോലീസ് സംവിധാനത്തെ നിയന്ത്രിക്കുന്നത് സി പി എം ആണെന്ന ഹര്‍ജിക്കാരിയുടെ വാദം പൂര്‍ണ്ണമായി തെറ്റൊന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇന്‍ക്വസ്റ്റ് സമയം ബന്ധുക്കളുടെ സാന്നിധ്യം നിയമപ്രകാരം നിര്‍ബന്ധമല്ലെന്ന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. പരമാവധി അഞ്ചു മണിക്കൂറിനുള്ളില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിന്റെ സര്‍ക്കുലര്‍ നേരത്തെ തന്നെ ഉണ്ടെന്നു സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു.

 

Latest