Connect with us

Kerala

ചികിത്സ വൈകിപ്പിച്ചു; അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കാട്ടാന കൊലപ്പെടുത്തിയ വാച്ചറുടെ മകള്‍

'മാനന്തവാടി ആശുപത്രിയില്‍ നിന്ന് വേണ്ട ചികിത്സ കിട്ടിയില്ല. കോഴിക്കോട്ടേക്ക് എത്തിക്കാന്‍ വൈകുകയും ചെയ്തു.'

Published

|

Last Updated

മാനന്തവാടി | അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വയനാട്ടിലെ കുറുവ ദ്വീപില്‍ കാട്ടാന കൊലപ്പെടുത്തിയ വാച്ചര്‍ വി പി പോളിന്റെ മകള്‍. ആശുപത്രിയില്‍ ചികിത്സ വൈകിപ്പിച്ചുവെന്നാണ് ആരോപണം.

മാനന്തവാടി ആശുപത്രിയില്‍ നിന്ന് വേണ്ട ചികിത്സ കിട്ടിയില്ല. കോഴിക്കോട്ടേക്ക് എത്തിക്കാന്‍ വൈകുകയും ചെയ്തു.

ആശുപത്രിയില്‍ സൗകര്യം ഇല്ലായിരുന്നുവെങ്കില്‍ അവിടെ നിന്ന് മാറ്റണമായിരുന്നു. ആര്‍ക്കും ഈ ഗതി വരരുതെന്ന് മാനന്തവാടി പടമലയില്‍ ആന കൊലപ്പെടുത്തിയ അജീഷിന്റെ മകള്‍ പറഞ്ഞു. പക്ഷെ തനിക്കും അതേ ഗതി വന്നുവെന്നും പോളിന്റെ മകള്‍ പ്രതികരിച്ചു.

Latest