Connect with us

delhi election

ഡല്‍ഹിയിൽ ബി ജെ പി ബഹുദൂരം മുന്നില്‍; കാലിടറി എ എ പി

ലീഡിൽ കേവലഭൂരിപക്ഷംവും കടന്നാണ് ബിജെപി കുതിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിൽ  വോട്ടെണ്ണല്‍ പുരോഗമിക്കവെ ബിജെപി ബഹുദൂരം മൂന്നില്‍. ആദ്യഘട്ടത്തിൽ ബിജെപി ഏറെ മുന്നിൽ പോയെങ്കിലും ശക്തമായ വെല്ലുവിളി ഉയർത്തി ആം ആദ്മി പാർട്ടി മുന്നോട്ടുവന്നു. എന്നാൽ ഇതിന് അധികം ആയുസുണ്ടായില്ല.വോട്ടെണ്ണൽ ഒന്നര മണിക്കൂറിലെത്തിയതോടെ ബിജെപി ബഹുദൂരം മുന്നിലെത്തി.ലീഡിൽ കേവലഭൂരിപക്ഷംവും കടന്നാണ് ബിജെപി കുതിക്കുന്നത്.

ആകെ 70 സീറ്റുകളിൽ ഇപ്പോൾ ബിജെപി 45 സീറ്റുകളിൽ മുന്നിട്ടുനിൽക്കുകയാണ്. എഎപി 25 സീറ്റുകളിലേക്ക് ചുരുങ്ങി. കോൺഗ്രസ് ഒരിടത്തും ഇല്ല.

പ്രധാനപ്പെട്ട ആം ആദ്മി നേതാക്കളെല്ലാം ശക്തമായ തിരിച്ചടിയാണ് നേരിടുന്നത്.ഡല്‍ഹി മുഖ്യമന്ത്രി അതിഷി കല്‍ക്കാജി മണ്ഡലത്തില്‍ പിന്നിലാണ്. അരവിന്ദ് കെജ്‍രിവാൾ 225 വോട്ടുകള്‍ക്ക് പിന്നിലാണ്. മുസ്തഫാബാദ് ,ഒാഗ്ല, ബല്ലിമാരന്‍ എന്നിവിടങ്ങളില്‍  ബിജെപി മുന്നിലാണ്.മനീഷ് സിസോദിയയുടെ സിറ്റിങ്ങ് സീറ്റായ പട്പര്‍ഗഞ്ചിൽ എഎപിയുടെ അവധ് ഓജ പിന്നിലാണ്. ബല്ലിമാരന്‍ മണ്ഡലത്തിൽ ആം ആദ്മി പാർട്ടിയുടെ ഇമ്രാന്‍ ഹുസൈന്‍ മുന്നിലാണ്. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളായ രമേശ് ബിധൂരിയും പര്‍വേശ് വര്‍മയും കൈലാഷ് ഗെലോട്ടും മുന്നിട്ട് നില്‍ക്കുന്നു.

ദളിത് മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ എഎപി ആണ് മുന്നില്‍. 12 സംവരണ സീറ്റുകളില്‍ എട്ടിടത്ത് എഎപി നാലിടത്ത് ബിജെപിയുമാണ്.

10 മണിയോടെ വ്യക്തമായ ഫല സൂചനയുണ്ടാകുമെന്നാണ് പ്രതീക്ഷ. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇപ്രാവശ്യം മത്സര രം​ഗത്തുള്ളത്.60.54% പോളിങ്ങാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 19 എക്സിറ്റ് പോളുകളില്‍ 11 എണ്ണവും ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു.