Connect with us

Uae

ഇലോൺ മസ്‌ക് ലോക ഗവൺമെന്റ് ഉച്ചകോടിയിൽ പങ്കെടുക്കും

മസ്‌ക്, ഫെബ്രുവരി 13 വ്യാഴാഴ്ച "ബോറിംഗ് സിറ്റീസ്, എ ഐ ആൻഡ് ഡോഗ്' എന്ന പ്ലീനറി സെഷനിലാണ് പങ്കെടുക്കുക.

Published

|

Last Updated

ദുബൈ|അടുത്ത ആഴ്ച നടക്കുന്ന ലോക ഗവൺമെന്റ്ഉച്ചകോടിയിൽ ഇലോൺ മസ്‌ക്, മുൻ യു കെ പ്രധാനമന്ത്രി, ഇന്തോനേഷ്യ, പോളണ്ട്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ വിശിഷ്ടാതിഥികൾ. ലോകത്തിലെ ഏറ്റവും ധനികനും എക്സിന്റെ ഉടമയും യു എസ് പ്രസിഡന്റ്ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനുമായ മസ്‌ക്, ഫെബ്രുവരി 13 വ്യാഴാഴ്ച “ബോറിംഗ് സിറ്റീസ്, എ ഐ ആൻഡ് ഡോഗ്’ എന്ന പ്ലീനറി സെഷനിലാണ് പങ്കെടുക്കുക.

ഭാവി ഗവൺമെന്റുകളെ രൂപപ്പെടുത്തൽ എന്ന വിഷയത്തിൽ ഫെബ്രുവരി 11 മുതൽ 13 വരെയാണ് ഗവൺമെന്റ്ഉച്ചകോടി നടക്കുന്നത്. 30-ലധികം രാഷ്ട്രത്തലവന്മാരും സർക്കാർ തലവന്മാരും 140 ഗവൺമെന്റുകളിൽ നിന്നുള്ള പ്രതിനിധികളും 80-ലധികം അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളിൽ നിന്നും ആഗോള സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും പങ്കെടുക്കുമെന്ന് സംഘാടകർ പറയുന്നു.

പ്രമുഖ ചിന്താഗതിക്കാരും ആഗോള വിദഗ്ധരും അടക്കം 6,000-ത്തിലധികം പേർ ഉച്ചകോടിയിലെത്തും. ഇന്തോനേഷ്യ പ്രസിഡന്റ‌് പ്രബോവോ സുബിയാന്റോ, പോളണ്ട് പ്രസിഡന്റ്ആൻഡ്രേജ് ദുഡ, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകേ, ഗൂഗിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സുന്ദർ പിച്ചൈ, മുൻ യു കെ പ്രധാനമന്ത്രിമാരായ ടോണി ബ്ലെയർ, സഊദി സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസൽ എഫ് അലിബ്രഹിം തുടങ്ങിയവരും സംബന്ധിക്കുമെന്ന് ലോക ഗവൺമെന്റ്ഉച്ചകോടിയുടെ ചെയർമാനായ ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗെർഗാവി പറഞ്ഞു.

“ഭാവി മുൻകൂട്ടി കാണുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനും, നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും, ശാസ്ത്രീയമായും യാഥാർത്ഥ്യബോധത്തോടെയും അടിസ്ഥാനമാക്കിയുള്ള ഉൾക്കാഴ്ചകളെ അടിസ്ഥാനമാക്കി എല്ലാ സമൂഹങ്ങൾക്കും പ്രയോജനപ്പെടുന്നതിനായി അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുന്നതിനുമുള്ള ഒരു പ്രധാന ആഗോള വേദിയാണ് ഉച്ചകോടിയെന്ന്  അദ്ദേഹം പറഞ്ഞു.

 

 

Latest