Kerala
പ്രമുഖ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് നിര്യാതനായി
കേരള കലാമണ്ഡലം സെക്രട്ടറിയായും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിരുന്നു.
തൃശൂര്‍ | മലയാളത്തിലെ പ്രമുഖ നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് (68)നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു.
1955 -ല്‍ തൃശ്ശൂര്‍ ജില്ലയിലെ നാട്ടികയില്‍ ജനനം. കേരള കലാമണ്ഡലം സെക്രട്ടറിയായും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിരുന്നു. വാക്കിന്റെ സൗന്ദര്യം ശാസ്ത്രം, വായനയുടെ ഉപനിഷത്ത്, രമണന്‍ എങ്ങനെ വായിക്കരുത്, അര്‍ത്ഥങ്ങളുടെ കലഹം, ആനന്ദ മീമാംസ എന്നിവയാണ് പ്രധാന കൃതികള്‍.
കുറ്റിപ്പുഴ അവാര്‍ഡ്, ഫാദര്‍ വടക്കന്‍ അവാര്‍ഡ് , കാവ്യമണ്ഡലം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുമ്പോൾ വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ചുയർന്ന വിവാദങ്ങളെത്തുടർന്ന് 2012 ഡിസംബറിൽ അക്കാഡമി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് വടക്കേടത്തിനെ നീക്കിയത് വിവാദമായിരുന്നു. അക്കാഡമി മുറ്റത്ത് ഒറ്റക്കിരുന്ന് പ്രതിഷേധിച്ചതും വാർത്തയായിരുന്നു. ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. 1955 ൽ തൃശൂർ നാട്ടികയിൽ എഴുത്തുകാരനായ രാമചന്ദ്രൻ വടക്കേടത്തിന്റേയും സരസ്വതിയുടേയും മകനായി ജനനം. നാട്ടിക ഫിഷറീസ് ഹൈസ്‌കൂൾ, നാട്ടിക എസ്. എൻ. കോളേജ്, തൃശൂർ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
സംസ്‌കാരം ഞായറാഴ്ച കാലത്തു 10 മണിക്ക് തൃപ്രയാറിലെ വീട്ടുവളപ്പില്‍. ഭാര്യ: സതി. മകൻ: കൃഷ്ണചന്ദ്രൻ(ഗൾഫ്).