Connect with us

Kerala

എറണാകുളത്ത് സഹോദരിമാരെ പീഡിപ്പിച്ച കേസ്: പീഡന വിവരം കുട്ടികളുടെ മാതാവിന് അറിയാമെന്ന് മൊഴി

കേസില്‍ കുട്ടികളുടെ മാതാവിനെ പോലീസ് പ്രതിച്ചേര്‍ക്കും.

Published

|

Last Updated

എറണാകുളം|എറണാകുളം കുറുപ്പുംപടിയില്‍ സഹോദരിമാരെ പീഡിപ്പിച്ചക്കേസില്‍ പീഡന വിവരം മാതാവിന് അറിയാമെന്ന് മൊഴി. മൂന്ന് മാസമായി പീഡന വിവരം മാതാവിന് അറിയാമെന്നാണ് പ്രതി ധനേഷ് പോലീസിന് മൊഴി നല്‍കിയത്. കേസില്‍ കുട്ടികളുടെ മാതാവിനെ പോലീസ് പ്രതിച്ചേര്‍ക്കും. കുട്ടികളുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി.

പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അഭയ കേന്ദ്രത്തിലേക്ക് മാറ്റി. കൗണ്‍സിലിങ് നല്‍കിയതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പായിരുന്നു കുട്ടികളുടെ പിതാവ് മരണപ്പെട്ടത്. പിന്നീട് ടാക്‌സി ഡ്രൈവറായ ധനേഷുമായി കുട്ടികളുടെ മാതാവ് ബന്ധം സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടികളുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനാണ് ഇയാള്‍. മാതാവുമായുള്ള ബന്ധം മുതലെടുത്താണ് ധനേഷ് കുട്ടികളെ പീഡനത്തിനിരയാക്കിയത്.

കുട്ടികളോട് സഹപാഠിളെ കൂട്ടി വീട്ടിലേക്ക് വരാന്‍ ധനേഷ് നിരന്തരം ആവശ്യപ്പെടാറുണ്ട്. സമ്മര്‍ദ്ദം താങ്ങാനാകാതെ വന്നപ്പോള്‍ ഇക്കാര്യങ്ങള്‍ വിവരിച്ച് കുട്ടികള്‍ സുഹൃത്തുക്കള്‍ക്ക് കത്ത് എഴുതിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ കുറുപ്പുംപടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.

 

 

 

Latest