Connect with us

Kerala

'ഫലിതങ്ങള്‍ പോലും പ്രസ്താവനയായി പ്രചരിക്കപ്പെട്ടു'; ഇടതുപക്ഷം നശിക്കുമെന്ന പരാമര്‍ശത്തില്‍ മലക്കംമറിഞ്ഞ് കെ സച്ചിദാനന്ദന്‍

രാഷ്ട്രീയം ആയ അഭിമുഖങ്ങള്‍ ഇനി ഇല്ല

Published

|

Last Updated

തിരുവനന്തപുരം |  മൂന്നാമതും അധികാരത്തിലെത്തിയാല്‍ ഇടതുപക്ഷം നശിക്കുമെന്ന പരാമര്‍ശം തിരുത്തി കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദന്‍. ഇന്നത്തെ ഇടതുപക്ഷത്തിന്റെ ചില പരാധീനതകള്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. എന്നാല്‍ അതില്‍ തിരുത്തലുകള്‍ വരുത്തിയാണ് മാധ്യമങ്ങളില്‍ വന്നതെന്നും സച്ചിദാനന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.ചില ഫലിതങ്ങള്‍ പോലും പ്രസ്താവനകള്‍ എന്നപോലെ പ്രചരിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

നമ്മുടെ മാദ്ധ്യമധാര്‍മ്മികത വിചിത്രമാണ്. വലതു പക്ഷത്തിന്റെ വളര്‍ച്ചയുടെ വിപത്തുകള്‍ കൃത്യമായി ചൂണ്ടിക്കാട്ടി, ഇടതുപക്ഷത്തെ കൂടുതല്‍ വിശാലമായി, ഗാന്ധിയെയും അംബേദ്കറെയും ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍, നിര്‍വ്വചിക്കാന്‍ ശ്രമിക്കയാണ്, വളരെ കാലമായി ചെയ്യും പോലെ, ഞാന്‍ രണ്ടു മണിക്കൂര്‍ നീണ്ട ഇന്ത്യന്‍ എക്‌സ്പ്രസ്സ് അഭിമുഖത്തില്‍ ചെയ്തത്, ഇന്നത്തെ ഇടതുപക്ഷത്തിന്റെ ചില പരാധീനതകള്‍ ചൂണ്ടിക്കാട്ടുകയും. അതിന്റെ പ്രത്യേകരീതിയില്‍ എഡിറ്റ് ചെയ്ത വേര്‍ഷനുകള്‍ ആണ് പത്രത്തിലും യു ട്യൂ ബിലും വന്നത്.അതില്‍ നിന്ന് തന്നെ തങ്ങള്‍ക്ക് വേണ്ട ചില വരികള്‍ എടുത്ത് പ്രചരിപ്പിക്കാന്‍ ആണ് മറ്റു മാദ്ധ്യമങ്ങള്‍ ശ്രമിച്ചത്. ചില ഫലിതങ്ങള്‍ പോലും പ്രസ്താവനകള്‍ എന്നപോലെ പ്രചരിപ്പിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥയെക്കുറിച്ച് ഞാന്‍ താഴെയുള്ള പോസ്റ്റ് ഇട്ടത്. കേരളത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം തേടിയാണ് വന്നത്. എന്നാല്‍ ദേശീയമായ കാഴ്ചപ്പാടില്‍ കാര്യങ്ങളെ കാണുവാന്‍ ഇവിടത്തെ കറുപ്പും വെളുപ്പും രാഷ്ട്രീയം തടസമാണെന്ന് ബോദ്ധ്യമാകുന്നു. രാഷ്ട്രീയം ആയ അഭിമുഖങ്ങള്‍ ഇനി ഇല്ല. എനിക്ക് വേണ്ടത് എനിക്ക് നിയന്ത്രണമുള്ള പ്രസംഗങ്ങളിലും ലേഖനങ്ങളിലും പറഞ്ഞു കൊള്ളാം.

 

Latest