Connect with us

National

ബിഹാറിലെ വ്യാജ മദ്യ ദുരന്തം; സിവാൻ,സരൺ ജില്ലകളില്‍ 20 മരണം

250 ഇടങ്ങളിലായി നടത്തിയ റെയിഡില്‍ 1650 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.

Published

|

Last Updated

പട്‌ന | ബിഹാറില്‍ വ്യാജമദ്യം കഴിച്ച് 20ഓളം പേര്‍ മരിച്ചതായി റിപോര്‍ട്ട്. സിവാന്‍ ,സരണ്‍ എന്നീ ജില്ലകളിലുള്ളവരാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രത്യേക സംഘം 250 ഇടങ്ങളിലായി നടത്തിയ റെയിഡില്‍ 1650 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.

നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.മരണസംഖ്യയും ബാധിതരുടെ എണ്ണവും വര്‍ധിക്കുമെന്നും സൂചനയുണ്ട്. മൂന്ന് ദിവസത്തിനിടെ മദ്യം കഴിച്ചവരാണ് മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഓട്ടോപ്‌സി റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. 2016 മുതല്‍ പല തവണയായി ഉണ്ടായ വ്യാജ മദ്യ ദുരന്തങ്ങളില്‍ ബിഹാറില്‍ 350 ലധികം പേര്‍ മരിച്ചിട്ടുണ്ട്.

 

Latest