Connect with us

Kerala

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരത്തിന് ആശമാര്‍; ആദ്യഘട്ടം 20 മുതല്‍

സെക്രട്ടേറിയറ്റ് ഉപരോധം തുടരുന്നു

Published

|

Last Updated

തിരുവനന്തപുരം | ആശമാര്‍ ഈ മാസം 20 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിക്കും. ആദ്യഘട്ടത്തില്‍ മൂന്ന് നേതാക്കള്‍ നിരാഹാര സമരമിരിക്കും. ആശ ഹെല്‍ത്ത് വര്‍ക്കേസ് അസ്സോസിയേഷന്‍ നേതാവ് വി കെ സദാനന്ദനാണ് നിരാഹാര സമരം പ്രഖ്യാപിച്ചത്.

ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം 36 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കുന്നത്. സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെ ഇന്ന് ആശമാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം നടക്കുകയാണ്. വിവിധയിടങ്ങളില്‍ നിന്നെത്തിയ നൂറ് കണക്കിന് ആശമാരാണ് സെക്രട്ടേറിയേറ്റ് ഉപരോധിക്കുന്നത്.

സര്‍ക്കാര്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ബഹിഷ്‌കരിച്ചാണ് ആശമാര്‍ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ പങ്കെടുത്തത്. രാവിലെ 10 മണിയോടെ പ്രതിഷേധവുമായി സമര ഗേറ്റിലേക്ക് സമരക്കാര്‍ നീങ്ങി. തുടര്‍ന്ന് റോഡിലിരുന്നും കിടന്നും പ്രതിഷേധം തീര്‍ത്താണ് സമരം പുരോഗമിക്കുന്നത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല, കെ കെ രമ എം എല്‍ എ, പൊമ്പിളെ ഒരുമ നേതാവ് ഗോമതി തുടങ്ങിയവര്‍ ഉപരോധത്തില്‍ ഐക്യദാര്‍ഢ്യവുമായി എത്തി.