Connect with us

Kerala

ഹൈബ്രിഡ് കഞ്ചാവ് കേസ്; നടന്‍മാരായ ഷൈനും ശ്രീനാഥും ചോദ്യം ചെയ്യലിന് ഹാജരായി; ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചയക്കണമെന്ന് ഷൈന്‍

ബെംഗളുരുവില്‍ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായതിനല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചയയ്ക്കണമെന്നു ഷൈന്‍

Published

|

Last Updated

ആലപ്പുഴ | ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ ചോദ്യം ചെയ്യലിന് ഹാജരായി. ആലപ്പുഴയിലെ എക്സൈസ് ഓഫീസിലാണ് ഇരുവരും ഹാജരായത്.

രാവിലെ പത്തോടെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇരുവരും രാവിലെ 7.30ഓടെ തന്നെ എക്സൈസ് ഓഫീസില്‍ എത്തുകയായിരുന്നു. ബെംഗളുരുവില്‍ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായതിനല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചയയ്ക്കണമെന്നു ഷൈന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ നിബന്ധന വച്ചെന്നാണ് സൂചന.

ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ തസ്ലിമ എക്സൈസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും എക്സൈസ് വിളിപ്പിച്ചത്. ഇതേ കേസില്‍ കൊച്ചിയിലെ മോഡല്‍ ആയ സൗമ്യയെയും ഇന്ന് ചോദ്യം ചെയ്യും

ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്സൈസിന് നല്‍കിയ മൊഴി. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്സൈസ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. ഇരുവരും ഹാജരാകുമെന്നാണ് അന്വേഷണസംഘത്തെ അറിയിച്ചത്.

നിലവില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍. നടന്‍മാര്‍ ഉള്‍പ്പടെ ഉള്ളവരെ കേസില്‍ പ്രതി ചേര്‍ക്കണോ എന്ന കാര്യത്തില്‍ ഇതിനു ശേഷമാകും തീരുമാനമെടുക്കുക. . വാട്സ്ആപ്പ് ചാറ്റുകളും കോളുകളും സംബന്ധിച്ച് വ്യക്തത വരുത്താനാണ് നടന്മാരെ ചോദ്യം ചെയ്യുന്നത്.കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയതിന് പിന്നാലെ ലഹരി കേസില്‍ അറസ്റ്റില്‍ ആയപ്പോള്‍ തസ്ലിമയെ അറിയാമെന്ന് ഷൈന്‍ പോലീസിനോട് പറഞ്ഞിരുന്നു. മോഡല്‍ ആയ സൗമ്യയുമായി തസ്ലീമയ്ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ട്. ഇത് ലഹരി ഇടപാടുമായിബന്ധപ്പെട്ട് ആണോ എന്നാണ് പരിശോധിക്കുന്നത്

 

Latest