Connect with us

Kerala

അര്‍ജുന്റെ ലോറിയില്‍ നിന്ന് രണ്ടു ഫോണ്‍ ഉള്‍പ്പെടെ വസ്തുക്കള്‍ കണ്ടെത്തി

മകന്റെ കളിപ്പാട്ടവും അസ്ഥിക്കഷണങ്ങളും കണ്ടെത്തി

Published

|

Last Updated

ബെംഗളുരു | ഷിരൂരിലെ ഗംഗാവലി പുഴയില്‍ നിന്ന് കരക്കെത്തിച്ച അര്‍ജുന്റെ ലോറിയില്‍ നിന്ന് അര്‍ജുന്‍ ഉപയോഗിച്ച വസ്തുക്കള്‍ കണ്ടെടുത്തു.

അര്‍ജുന്റെ ബാഗ്, രണ്ട് ഫോണുകള്‍, പാചകത്തിനുപയോഗിക്കുന്ന കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങള്‍, വാച്ച്, ചെരിപ്പുകള്‍ എന്നിവയാണ് കണ്ടെടുത്തത്. മകന്റെ കളിപ്പാട്ടവുമുണ്ടായിരുന്നു ലോറിയില്‍. ഈ കളിപ്പാട്ടം ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് അര്‍ജുന്‍ യാത്ര ചെയ്തിരുന്നത്. മകന് വേണ്ടി അര്‍ജുന്‍ വാങ്ങി നല്‍കിയതായിരുന്നു ഇതെന്ന് അനിയന്‍ അഭിജിത്ത് പറഞ്ഞു.

കാബിന്‍ പൊളിച്ചു നീക്കി ചെളി നീക്കിയപ്പോള്‍ അര്‍ജുന്റെ വസ്ത്രങ്ങളുള്‍പ്പെടെ ലഭിച്ചു. ഫയഫോഴ്‌സ് വെള്ളം പമ്പ് ചെയ്ത് ചെളി നീക്കിയ ശേഷമാണ് പരിശോധന നടത്തിയത്. വണ്ടിയുടെ രേഖകള്‍ ഉള്‍പ്പെടെ സൂക്ഷിച്ച ഫയലും കണ്ടെടുത്തു. വണ്ടിയുടെ ചാവി കീഹോളില്‍ തന്നെ ഉള്ള നിലയില്‍ കണ്ടെത്തി. ഏതാനും അസ്ഥികഷണങ്ങളും കാബിനില്‍ നിന്നു കണ്ടെത്തി.

പിന്നീട് തിരികെ പോയപ്പോള്‍ ഈ കളിപ്പാട്ട വണ്ടിയും അര്‍ജുന്‍ കൂടെക്കൊണ്ടുപോയിരുന്നു. കാബിന്റെ ഭാഗത്തുള്ള ചെളി നീക്കിയപ്പോഴാണ് ഇവയെല്ലാം കിട്ടിയത്. ഇന്നലെയാണ് അര്‍ജുന്റെ ശരീരഭാഗങ്ങളും ലോറിയും ഗംഗാവലി പുഴയില്‍ കണ്ടെത്തിയത്.

Latest