Connect with us

Kerala

കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്; മൂന്ന് പ്രതികള്‍ക്കുള്ള ശിക്ഷാ വിധി ഇന്ന്

പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചത്

Published

|

Last Updated

കൊച്ചി | കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീര്‍ അടക്കം മൂന്നുപ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. പെരുമ്പാവൂര്‍ സ്വദേശി സാബിര്‍ ബുഹാരി, പറവൂര്‍ സ്വദേശി താജുദ്ദീന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. മൂന്നുപേരും എന്‍ ഐ എ കോടതി മുമ്പാകെ കുറ്റസമ്മതം നടത്തിയിരുന്നു. നേരത്തേ കുറ്റംസമ്മതിച്ച മറ്റൊരു പ്രതി പറവൂര്‍ സ്വദേശി കെ എ അനൂപിനെ കോടതി ആറുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു.

2005 സെപ്റ്റംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍നിന്ന് സേലത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ്. പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. കളമശ്ശേരിയില്‍ യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോളൊഴിച്ച് കത്തിച്ചു. പി ഡി പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ ആയിരുന്നു സംഭവം.

പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 14 പ്രതികളായിരുന്നു. ഇതില്‍ ഒരാള്‍ മരിച്ചു

 

---- facebook comment plugin here -----

Latest