kodenchery inter faith marriage
കോടഞ്ചേരി മിശ്രവിവാഹം: ജോയ്‌സനയെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്
ജോയ്‌സനയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് ഉത്തരവ്.
![](https://assets.sirajlive.com/2022/04/kodanchery-marriage-shajin-jyolsana-shejin-897x538.jpg)
കൊച്ചി | കോടഞ്ചേരിയിലെ മിശ്രവിവാഹത്തിലെ വധു ജോയ്‌സനയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്. ജോയ്‌സനയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് ഉത്തരവ്. കോടഞ്ചേരി പോലീസിനോടാണ് കോടതിയുടെ ഉത്തരവ്.
മകളെ തട്ടിക്കൊണ്ടുപോയതാണെന്നും സംഭവം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നുമാണ് ജോയ്‌സനയുടെ പിതാവ് ഹരജിയിൽ ആവശ്യപ്പെട്ടത്. ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് ഷജിനാണ് ജോയ്‌സനയുടെ വരന്‍. കഴിഞ്ഞ ഒമ്പതാം തീയതിയാണ് ഇരുവരെയും നാട്ടില്‍ നിന്ന് കാണാതായത്.
തുടര്‍ന്ന് പിതാവ് ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയിരുന്നു. കഴിഞ്ഞ 11ന് ഇരുവരും താമരശ്ശേരി കോടതിയില്‍ ഹാജരാകുകയും സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങിപ്പോയതെന്നും ഷജിനൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും ജോയ്‌സന മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഷജിനൊപ്പം വിട്ടു. എന്നാല്‍, ഇത് പ്രാദേശികമായി ചില തത്പര കക്ഷികള്‍ വിവാദമാക്കുകയും സി പി എം മുന്‍ എം എല്‍ എ അടക്കം വിവാദ പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു.