Connect with us

Kerala

മാന്നാര്‍ കല കൊലക്കേസ്; മൂന്ന് പ്രതികളെ കോടതി ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ വൈകീട്ട് നാലുമണിയോടയാണ് കോടതിയില്‍ ഹാജരാക്കിയത്

Published

|

Last Updated

ആലപ്പുഴ |  മാന്നാര്‍ കല കൊലപാതകക്കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളായിട്ടുള്ള ജിനു, സോമന്‍, പ്രമോദ് എന്നിവരെയാണ് ചെങ്ങന്നൂര്‍ കോടതി ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ വൈകീട്ട് നാലുമണിയോടയാണ് കോടതിയില്‍ ഹാജരാക്കിയത്.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിവാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ നാല് പ്രതികലുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. ഭര്‍ത്താവ് അനില്‍ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ നാലുപേരും ചേര്‍ന്ന് കലയെ കാറില്‍വെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പോലീസിന്റെ നിഗമനം.

പതിനഞ്ച് വര്‍ഷം മുന്‍പ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കലയെ കൊന്ന് കുഴിച്ചുമൂടിയെന്നാണ് എഫ്ഐആര്‍ . വലിയ പെരുമ്പുഴ പാലത്തില്‍ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് നിര്‍ണായക സാക്ഷി മൊഴിയും ലഭിച്ചിട്ടുണ്ട്. അനിലിന്റെ അയല്‍വാസി സുരേഷ് കുമാറിനെ കേസില്‍ മുഖ്യസാക്ഷിയാക്കിയിട്ടുണ്ട്. ഊമക്കത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പിന്തുടര്‍ന്ന പോലീസിന് സുരേഷ് നല്‍കിയ വിവരങ്ങള്‍ ഏറെ നിര്‍ണായകമാവുകയായിരുന്നു.അതേസമയം, കേസുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെയും വീട്ടുകാരുടെയും മൊഴി എടുക്കുന്നത് തുടരുകയാണ്. അനിലിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. കൊലപാതകത്തിന് പിന്നില്‍ കലയെക്കുറിച്ചുള്ള അനിലിന്റെ സംശയമെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നു.

15 വര്‍ഷം മുമ്പ് കലയെ കണാതായതായി മാന്നാര്‍ പോലീസില്‍ അനിലിന്റെ പിതാവ് പരാതി നല്‍കിയിരുന്നുവെങ്കിലും തുടര്‍ അന്വേഷണം നടന്നിരുന്നില്ല. ഇസ്‌റാഈലിലുള്ള അനിലിനെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്

 

Latest