Connect with us

National

വിവാഹ അഭ്യര്‍ഥന നിരസിച്ചു; യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

വിവാഹാഭ്യര്‍ഥനയുമായി കഴിഞ്ഞ ഒരു വര്‍ഷമായി പ്രശാന്ത് ഐശ്വര്യയെ ശല്യം ചെയ്തുവരികയായിരുന്നു

Published

|

Last Updated

ബെംഗുളൂരു  | കര്‍ണാടകയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം.ഐശ്വര്യ മഹേഷ് ലോഹര്‍ (20)എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തി ബെലഗാവി താലൂക്കിലെ യെല്ലൂര്‍ ഗ്രാമത്തില്‍ നിന്നുള്ള പ്രശാന്ത് കുന്ദേക്കര്‍(29) ആണ് ജീവനൊടുക്കിയത്.

ഐശ്വര്യയുടെ സ്വദേശമായ നാഥ് പൈ സര്‍ക്കിളിന് സമീപത്തുവച്ചാണ് സംഭവം വിവാഹാഭ്യര്‍ഥനയുമായി കഴിഞ്ഞ ഒരു വര്‍ഷമായി പ്രശാന്ത് ഐശ്വര്യയെ ശല്യം ചെയ്തുവരികയായിരുന്നു. പെയിന്ററായി ജോലി ചെയ്തിരുന്ന പ്രശാന്ത്, ഐശ്വര്യയെ വിവാഹം കഴിച്ചുതരണമെന്ന് ആവശ്യപ്പെട്ട് അമ്മയെ സമീപിച്ചുവെങ്കിലും സാമ്പത്തികമായി സ്ഥിരത കൈവരിക്കുന്നതില്‍ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അമ്മ പ്രശാന്തിനെ ഉപദേശിച്ചു.

ചൊവ്വാഴ്ച പ്രശാന്ത്, ഐശ്വര്യയുടെ അമ്മായിയുടെ വീട്ടില്‍ ഒരു കുപ്പി വിഷവുമായി എത്തി. തുടര്‍ന്ന് ഐശ്വര്യയോട് വിവാഹക്കാര്യം പറഞ്ഞു. എന്നാല്‍ ഐശ്വര്യ എതിര്‍പ്പ് അറിയിച്ചപ്പോള്‍ കൈവശമിരുന്ന വിഷം ഐശ്വര്യയുടെ വായിലേക്ക് ഒഴിച്ചു. എന്നാല്‍ ഐശ്വര്യ എതിര്‍ത്തപ്പോള്‍ കൈവശമിരുന്ന കത്തി ഉപയോഗിച്ച് ഐശ്വര്യയെ കുത്തുകയായിരുന്നു.

ഐശ്വര്യ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. തുടര്‍ന്ന് പ്രശാന്ത് അതേ കത്തി ഉപയോഗിച്ച് തന്നെ സ്വന്തം കഴുത്ത് മുറിക്കുകയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയും ചെയ്തു.