Connect with us

Kerala

മേയര്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം:അതിക്രമിച്ച് കയറിയതിനും അസഭ്യം പറഞ്ഞതിനും മേയര്‍ക്കും എംഎല്‍എക്കുമെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ഹൈഡ്രോളിക് ഡോര്‍ തുറന്ന ശേഷമാണ് എം എല്‍ എ ബസില്‍ കയറിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം |  മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടാ തര്‍ക്കത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. മേയര്‍ക്കും സച്ചിന്‍ ദേവ് എംഎഎല്‍ക്കുമെതിരായ രണ്ട് കുറ്റങ്ങളും നിലനില്‍ക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സച്ചിന്‍ദേവ് എം എല്‍ എ ബസില്‍ അതിക്രമിച്ച് കയറിയതിനും മേയര്‍ ആര്യാരാജേന്ദ്രന്‍ അസഭ്യം പറഞ്ഞതിനും തെളിവില്ലെന്നും ആയതിനാല്‍ രണ്ട് കുറ്റങ്ങളും നിലനില്‍ക്കില്ലെന്നുമാണ് പോലീസ് കണ്ടെത്തല്‍

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ഹൈഡ്രോളിക് ഡോര്‍ തുറന്ന ശേഷമാണ് എം എല്‍ എ ബസില്‍ കയറിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ദൃക്സാക്ഷി മൊഴികളില്‍ നിന്നാണ് വ്യക്തത വരുത്തിയതെന്ന് റിപ്പോര്‍്ട്ടിലുണ്ട്. യദു അന്ന് നഗരത്തിലൂടെ ബസ് ഓടിച്ചത് റൂട്ട് മാറിയെന്നാണ് പോലീസ് പറയുന്നത്. മേയര്‍ക്ക് എതിരായ മൂന്നു കുറ്റങ്ങളില്‍ കൂടി പരിശോധന നടക്കുന്നുവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു, അസഭ്യം പറഞ്ഞു, തന്നെയും യാത്രക്കാരെയും അധിക്ഷേപിച്ചു തുടങ്ങിയവയായിരുന്നു യദുവിന്റെ പരാതിയിലുണ്ടായിരുന്നത്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവ് കെഎം, മേയറുടെ സഹോദരന്‍ അരവിന്ദ് എന്ന നന്ദു, അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവരടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഏപ്രില്‍ 27നാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ എന്നിവരും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യെദുവുമായി നടുറോഡില്‍ തര്‍ക്കം ഉണ്ടായത്. പാളയത്ത് വെച്ചായിരുന്നു സംഭവം ഉണ്ടായത്.മേയറെയും സഹോദര ഭാര്യയെയും അശ്ലീല ചുവയുളള ആംഗ്യം കാണിച്ചെന്നായിരുന്നു മേയറുടെ പരാതി.

Latest