Connect with us

Kerala

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു; മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സുഹൃത്തുകള്‍ അറസ്റ്റില്‍

എട്ട് കേസുകളിലായി ആറുപേരാണ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | മാനസിക വെല്ലുവിളി നേരിടുന്ന കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്ത എട്ട് കേസുകളിലായി ആറുപേര്‍ അറസ്റ്റില്‍. ചെറുകോല്‍ നെല്ലികുന്നില്‍ വീട്ടില്‍ പ്രശാന്ത് (30), എഴുമറ്റൂര്‍ കൊച്ചുപ്ലാവുങ്കല്‍ ലിബിന്‍ (27), തിരുവല്ല ഐക്കാട് കാഞ്ഞിരം കാലായില്‍ വീട്ടില്‍ മുഹമ്മദ് യാസീന്‍ (23), എഴുമറ്റൂര്‍ തോമ്പില്‍ കഞ്ഞിത്തോട് വീട്ടില്‍ ബി ടി ഹരികൃഷ്ണന്‍ (25), ചെങ്ങന്നൂര്‍ പുത്തന്‍കാവ് തെക്കേടത്ത് പീടിക പറമ്പില്‍ വീട്ടില്‍ സിജു പി മാത്യു (29), തിരുവല്ല ചുമത്ര തെക്കേകുറ്റ് തോപ്പില്‍ മലയില്‍ സഹില്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുക്കളാണ് പ്രതികള്‍.

ഒപ്പം പഠിക്കുന്ന പെണ്‍കുട്ടികളുടെ ഫോണുകളിലേക്ക് യുവാക്കളുടെ വിളി എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പിക്ക് അപ്പ് ഡ്രൈവര്‍, ബസിലും ടിപ്പറിലും കിളി, ഇലക്ട്രീഷ്യന്‍, റെസ്റ്റോറന്റ് ജീവനക്കാരന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് പ്രതികളായ യുവാക്കള്‍. കേസില്‍ ആകെ ഒമ്പത് പ്രതികളാണുള്ളത്. ഒരുകേസിലെ രണ്ടു പ്രതികളായ പ്രവീണ്‍, സന്ദീപ്, മറ്റൊരു കേസിലെ പ്രതി ആദി എന്നിവര്‍ പിടിയിലാവാനുണ്ട്.

രണ്ടാം വര്‍ഷ ഡിഗ്രി കോഴ്സിന് പഠിക്കുന്ന, 75 ശതമാനം മാനസിക വെല്ലുവിളി നേരിടുന്നതുമായ ഇരുപതുകാരിക്കാണ് പ്രതികളില്‍ നിന്നും നിരന്തരം ലൈംഗിക പീഡനം നേരിടേണ്ടി വന്നത്. 2023 ജൂലൈ അവസാനം മുതല്‍ ലൈംഗിക പീഡനം നടന്നതായി പറയുന്നു. പിന്നീട് കുട്ടിയുടെ സുഹൃത്തുക്കളായ പെണ്‍കുട്ടികളുടെയും ഫോണ്‍ നമ്പറുകള്‍ വാങ്ങി അവയിലേക്ക് യുവാക്കള്‍ നിരന്തരം ബന്ധപ്പെട്ടു. സംഭവം അറിഞ്ഞ കോളജ് അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. പത്തനംതിട്ട ഡി വൈ എസ് പി. എസ് നന്ദകുമാറിന്റെ നിര്‍ദേശ പ്രകാരം പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അടൂരില്‍ നിന്നുള്ള ഭാഷാവിദഗ്ധന്റെ സഹായത്തോടെയാണ് മൊഴി രേഖപ്പെടുത്തിയത്.

തിരുവല്ല ഡി വൈ എസ് പി. എസ് അഷാദിന്റെ മേല്‍നോട്ടത്തില്‍, കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടര്‍ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----

Latest