Connect with us

National

ബെംഗളുരുവില്‍ ബഹുനില പാര്‍പ്പിട സമുച്ചയം ചെരിഞ്ഞു; ഉടന്‍ പൊളിച്ചു മാറ്റും

കെട്ടിടത്തിന്റെ അടിത്തറ ഉറപ്പില്ലായ്മയാണ് കനത്ത മഴയിലുണ്ടായ മണ്ണൊലിപ്പില്‍ കെട്ടിടം ചെരിയാന്‍ ഇടയാക്കിയതെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്.

Published

|

Last Updated

ബെംഗളുരു| ബെംഗളുരു നഗരത്തില്‍ വീണ്ടും ബഹുനില പാര്‍പ്പിട സമുച്ചയം ചെരിഞ്ഞു. കനത്ത മഴ തുടരുന്ന നഗരത്തിലെ കമല നഗറിലെ നാലുനില കെട്ടിടമാണ് ചൊവ്വാഴ്ച അര്‍ദ്ധരാത്രിക്കുശേഷം ചെരിഞ്ഞത്. രാത്രി താമസക്കാര്‍ പരിഭ്രാന്തരായതോടെ അധികൃതര്‍ എത്തി താമസക്കാരെ ഒഴിപ്പിച്ചു. അതേ സമയംകെട്ടിടത്തിന്റെ അടിത്തറ ഉറപ്പില്ലായ്മയാണ് കനത്ത മഴയിലുണ്ടായ മണ്ണൊലിപ്പില്‍ കെട്ടിടം ചെരിയാന്‍ ഇടയാക്കിയതെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. നഗരത്തിലെ ബഹുനില പാര്‍പ്പിട സമുച്ചയങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഇതോടെ ഉയരുകയാണ്.

കെട്ടിടം ചെരിയുന്നു എന്ന കാര്യം രാത്രിയോടെയാണ് താമസക്കാര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവില്‍ അറിയിച്ചത്. കെട്ടിടത്തില്‍ താമസിക്കുന്നവരെ മാറ്റിയതായി ബെംഗളൂരു മഹാനഗര പാലിക അറിയിച്ചു. ഇവിടുന്ന് ഒഴിപ്പിച്ചവര്‍ക്ക് താമസസ്ഥലവും ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ അടിത്തറ ഉറപ്പില്ലായ്മയാണ് കനത്ത മഴയിലുണ്ടായ മണ്ണൊലിപ്പില്‍ കെട്ടിടം ചെരിയാന്‍ ഇടയാക്കിയതെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച ബാനസവാടിക്ക് സമീപം കസ്തൂരിനഗര്‍ ഡോക്ടേര്‍സ് ലേഔട്ടില്‍ അഞ്ചുനില അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്ന് വീണിരുന്നു. കെട്ടിടം തകരും മുന്‍പ് താമസക്കാരെ ഒഴിപ്പിച്ചതിനാല്‍ ആളപായം ഉണ്ടായില്ല. ബെംഗളൂരു നഗരത്തില്‍ രണ്ടാഴ്ചയ്ക്കിടെ തകരുന്ന മൂന്നാമത്തെ ബഹുനില കെട്ടിടമാണിത്. കഴിഞ്ഞ ആഴ്ച ഡയറി സര്‍ക്കിളിലെ കര്‍ണാടക മില്‍ക്ക് ഫെഡറേഷന് കീഴിലുള്ള മില്‍ക്ക് യൂണിയന്‍ ക്വര്‍ട്ടേഴ്‌സും ലക്കാസന്ദ്രയിലെ മെട്രോ നിര്‍മ്മാണ തൊഴിലാളികള്‍ താമസിച്ചിരുന്ന മൂന്ന് നില കെട്ടിടവും ഇത്തരത്തില്‍ തകര്‍ന്നത് വാര്‍ത്തയായിരുന്നു.

 

Latest