Connect with us

National

നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചിക; കേരളം നമ്പര്‍ വണ്‍, ഏറ്റവും പിന്നില്‍ ബിഹാര്‍

സൂചികയില്‍ തമിഴ്‌നാട് (78), ഗോവ (77) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പിന്നില്‍ ഉള്ളത്.

Published

|

Last Updated

ന്യൂഡല്‍ഹി | നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാംസ്ഥാനത്ത്. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാംസ്ഥാനത്തുണ്ട്. 79 സ്‌കോറോടെയാണ് ഉത്തരാഖണ്ഡും കേരളവും ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്.

പട്ടികയില്‍ ഏറ്റവും പിന്നില്‍ ബിഹാറാണ്. നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്മണ്യമാണ് സൂചിക പുറത്തിറക്കിയത്. സാമൂഹികവും സാമ്പത്തികവും പാരിസ്ഥികവുമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്.

കേന്ദ്ര ഭരണ പ്രദേശങ്ങളില്‍, ചണ്ഡീഗഢ്, ജമ്മു-കശ്മീര്‍, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഡല്‍ഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. 2020-21 ല്‍ 66 ആയിരുന്ന ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യം 2023-24 വര്‍ഷത്തില്‍ 71 ആയി ഉയര്‍ന്നു.

സൂചികയില്‍ തമിഴ്‌നാട് (78), ഗോവ (77) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പിന്നില്‍ ഉള്ളത്.
ബിഹാര്‍ (57), ജാര്‍ഖണ്ഡ് (62), നാഗാലാന്‍ഡ് (63) എന്നീ സംസ്ഥാങ്ങളാണ് ഈ വര്‍ഷത്തെ സൂചികയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്.

Latest