Connect with us

Kerala

ജനത്തിന്റെ ദുരിതം വിറ്റ് കാശാക്കാന്‍ ശ്രമിച്ചു; ഒന്നാം പ്രതി മുന്‍ ആരോഗ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല

കാലാവധി കഴിഞ്ഞ മരുന്നുകള്‍ ആശുപത്രികളില്‍ വിതരണം ചെയ്തും പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വലിയ അഴിമതി നടത്തിയെന്നും ഇതിനെതിരെ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം |  കൊവിഡ് കാലത്ത് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വലിയ അഴിമതി നടത്തിയതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കാലാവധി കഴിഞ്ഞ മരുന്നുകള്‍ ആശുപത്രികളില്‍ വിതരണം ചെയ്തും പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വലിയ അഴിമതി നടത്തിയെന്നും ഇതിനെതിരെ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് കാലത്ത് ജനം അനുഭവിച്ച ദുരിതം വിറ്റ് കാശാക്കാന്‍ ശ്രമിച്ചതില്‍ വെറുതെയിരിക്കില്ല. ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചറാണ് ഇതില്‍ ഒന്നാം പ്രതി. ധനകാര്യ മന്ത്രിയും ആരോഗ്യമന്ത്രിയും ചേര്‍ന്ന കമ്മിറ്റിയാണ് കൂടിയ വിലക്ക് പിപിഇ കിറ്റ് വാങ്ങാന്‍ തീരുമാനിച്ചത്. ദുരന്തത്തെ പോലും അഴിമതിക്ക് വേണ്ടി ഉപയോഗിച്ച സര്‍ക്കാരാണിതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു

അതേസമയം പാലക്കാട്ടെ ബ്രൂവറി വിവാദത്തില്‍ ഇന്ന് നിയമസഭയില്‍ ചട്ട പ്രകാരം അഴിമതി ആരോപിക്കാന്‍ രമേശ് ചെന്നിത്തല നോട്ടീസ് നല്‍കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest