Connect with us

International

അമേരിക്കയില്‍ സര്‍വകലാശാലയില്‍ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ കൂടിയായ വിദ്യാര്‍ഥിയാണ് കാമ്പസില്‍ അക്രമം നടത്തിയത്

Published

|

Last Updated

ഫ്‌ലോറിഡ |  അമേരിക്കയിലെ ഫ്‌ലോറിഡ സ്റ്റേറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ കൂടിയായ വിദ്യാര്‍ഥിയാണ് കാമ്പസില്‍ അക്രമം നടത്തിയത്. ഇയാളെ പോലീസ് വെടിവെച്ചു വീഴ്ത്തി.

മാതാവിന്റെ പേരിലുള്ള റിവോള്‍വര്‍ ഉപയോഗിച്ചായിരുന്നു അക്രമം. ഒരു യുവാവ് കാമ്പസിലെ പുല്‍ത്തകിടിയിലൂടെ നടക്കുന്നതും അവിടെ നിന്ന് ഓടി മാറാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെയ്ക്കുന്നതുമായ ദൃശ്യങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. പത്ത് തവണയോളം വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.സംഭവം അറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ അക്രമിയെ വെടിവെച്ചിട്ടു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുണ്ടെങ്കിലും ആരോഗ്യനില സംബന്ധിച്ച് അധികൃതര്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് പേരും വിദ്യാര്‍ഥികളല്ലെന്ന് പോലീസ് വ്യക്തമാക്കി

 

Latest