Connect with us

Kerala

സോളാര്‍ കേസ് അട്ടിമറിക്കല്‍; എ ഡി ജി പി അജിത് കുമാര്‍ പ്രതികളില്‍ നിന്ന് വന്‍ തുക കൈപ്പറ്റിയെന്ന് പി വി അന്‍വര്‍

സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യം

Published

|

Last Updated

മലപ്പുറം | സോളാര്‍ കേസ് അട്ടിമറിക്കാന്‍ എ ഡി ജി പി അജിത് കുമാര്‍ ശ്രമിച്ചുവെന്നും ഇതിന്റെ പ്രതിഫലമായി വന്‍ തുക പ്രതികളില്‍ നിന്ന് കൈപ്പറ്റിയെന്നും പി വി അന്‍വര്‍ എം എല്‍ എ ആരോപിച്ചു.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് 2016 ഫെബ്രുവരി 19തിന് കവടിയാറില്‍ അജിത് കുമാര്‍ ഫ്ളാറ്റ് വാങ്ങി. 33,80,100 രൂപയായിരുന്നു അതിന്റെ വില. പത്ത് ദിവസത്തിന് ശേഷം 65 ലക്ഷം രൂപയ്ക്ക് ഈ ഫ്ളാറ്റ് വിറ്റു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ഫ്ളാറ്റ് ആരാണ് വാങ്ങിയതെന്നത് അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കണമെന്നും പി വി അന്‍വര്‍ എം എല്‍ എ ആവശ്യപ്പെട്ടു.

കാണാതായ റിയല്‍ എസ്റ്റേറ്റ് ഏജന്റ് മാമിയുമായി എ ഡി ജി പിക്ക് ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നും ആരോപിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഉത്തരവാദിത്തമില്ലാത്തയാളെന്നും അന്‍വര്‍ ആരോപിച്ചു.

 

Latest