Connect with us

Kerala

ബലാത്സംഗം പോലുളള കേസുകളില്‍ സ്ത്രീകള്‍ക്ക് ഒപ്പം നില്‍ക്കാന്‍ സുപ്രീം കോടതിക്ക് ബാധ്യതയുണ്ട്: മന്ത്രി ആര്‍ ബിന്ദു

സിദ്ദിഖിനെ സംരക്ഷിക്കുന്നുവെങ്കില്‍ കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ വാദം ഉന്നയിക്കുമായിരുന്നില്ലെന്ന് കെ കെ ശൈലജ

Published

|

Last Updated

തിരുവനന്തപുരം | ബലാത്സംഗം പോലുളള കേസുകളില്‍ സ്ത്രീകള്‍ക്ക് ഒപ്പം നില്‍ക്കാന്‍ സുപ്രീം കോടതിക്ക് ബാധ്യതയുണ്ടെന്ന് മന്ത്രി ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു. പരമോന്നത നീതിപീഠമാണ് സുപ്രീംകോടതി. കുറ്റം ചെയ്തതിന് തെളിവുണ്ടെങ്കില്‍ ഒരു മുന്‍കൂര്‍ ജാമ്യത്തിലും കാര്യമില്ല. ബലാത്സംഗ കേസ് പ്രതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

സിദ്ദിഖ് ഒളിവില്‍ പോയതുകൊണ്ടാണ് കേരളാ പൊലീസിന് പിടിക്കാന്‍ കഴിയാതെ പോയത്. പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ജാമ്യം എല്ലാ കാലത്തേക്കും അല്ലായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ജാമ്യം അനുവദിച്ച നടപടിയില്‍ പ്രതികരിച്ച് മുന്‍ മന്ത്രി കെ കെ ശൈലജയും രംഗത്തെത്തി. വിധി സര്‍ക്കാരിന് എതിരല്ലെന്നും കോടതി വിധിയെ മുന്‍കൂട്ടി കാണാനാകില്ലെന്നുമാണ് ശൈലജ പ്രതികരിച്ചത്. പോലീസ് സിദ്ദിഖിനെ സംരക്ഷിക്കുന്ന നടപടി സ്വീകരിച്ചിട്ടില്ല. സിദ്ദിഖിനെ സംരക്ഷിക്കുന്നുവെങ്കില്‍ കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ വാദം ഉന്നയിക്കുമായിരുന്നില്ല. ഹേമ കമ്മറ്റി നിയോഗിച്ചതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കണമെന്നും ശൈലജ പറഞ്ഞു.

യുവനടിയുടെ ബലാത്സംഗ പരാതിയിലാണ് സിദ്ദിഖിനെതിരെ കേസെടുത്തത്. കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസമായാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.

Latest