Connect with us

Kerala

അഭിമുഖത്തിലെ വിവാദ പരാമർശങ്ങൾ നിഷേധിച്ച് 'ദി ഹിന്ദു' പത്രാധിപർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു

മുഖ്യമന്ത്രിയുടെയോ സർക്കാറിന്റെയോ നിലപാടല്ല അച്ചടിച്ചുവന്നതെന്നും ഒരു സ്ഥലത്തെ കുറിച്ചോ പ്രദേശത്തെ കുറിച്ചോ അഭിമുഖത്തിൽ മുഖ്യമന്ത്രി പരാമർശിച്ചിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു

Published

|

Last Updated

തിരുവനന്തപുരം | ‘ദി ഹിന്ദു’ ദിനപത്രത്തിൽ വന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിൽ തെറ്റായ പരാമർശങ്ങൾ വന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ‘ദി ഹിന്ദു’ പത്രാധിപർക്ക് കത്തയച്ചു. മുഖ്യമന്ത്രിയുടെയോ സർക്കാറിന്റെയോ നിലപാടല്ല അച്ചടിച്ചുവന്നതെന്നും ഒരു സ്ഥലത്തെ കുറിച്ചോ പ്രദേശത്തെ കുറിച്ചോ അഭിമുഖത്തിൽ മുഖ്യമന്ത്രി പരാമർശിച്ചിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ വീക്ഷണങ്ങളെ തെറ്റായി ചിത്രീകരിക്കുന്ന പരാമർശത്തിൽ വ്യക്തത വരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രസ്താവന വൻ വിവാദമായ സാഹചര്യത്തിലാണ് ഓഫീസിന്റെ ഇടപെടൽ.

2024 സെപ്തംബർ 30 ന് “സിപിഐ(എം) എപ്പോഴും ആർഎസ്എസിനെയും കേരളത്തിലെ മറ്റ് ഹിന്ദുത്വ ശക്തികളെയും ശക്തമായി എതിർത്തിട്ടുണ്ട്” എന്ന തലക്കെട്ടിൽ വന്ന അഭിമുഖത്തിന്റെ ഉള്ളടക്കം, പ്രത്യേകിച്ച് മുഖ്യമന്ത്രിയെ തെറ്റായി വ്യാഖ്യാനിക്കുന്ന പരാമർശങ്ങൾ സംബന്ധിച്ച് ഞങ്ങൾക്ക് ശക്തമായ ആശങ്കയുണ്ടെന്ന് കത്തിൽ പറയുന്നു.

“ഉദാഹരണത്തിന്, മലപ്പുറം ജില്ലയിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 123 കോടി രൂപയുടെ ഹവാല പണവും 150 കിലോ സ്വർണ്ണവും സംസ്ഥാന പോലീസ് പിടിച്ചെടുത്തു. ഈ പണം ‘രാജ്യവിരുദ്ധ’പ്രവർത്തനങ്ങൾക്കും ‘ദേശവിരുദ്ധ പ്രവർത്തനങ്ങൾ’ക്കുമാണ് കേരളത്തിൽ എത്തുന്നത്” എന്ന പരാമർശം മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ വീക്ഷണങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതാണെന്നും അത് വിവാദത്തിന് ഇടയാക്കിയെന്നും കത്തിൽ വ്യക്തമാക്കി.

അഭിമുഖത്തിൽ മുഖ്യമന്ത്രി ഒരിക്കലും പ്രത്യേക സ്ഥലമോ പ്രദേശമോ പരാമർശിക്കുകയോ “രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ” അല്ലെങ്കിൽ “ദേശവിരുദ്ധ പ്രവർത്തനങ്ങൾ” എന്ന പദങ്ങൾ ഉപയോഗിക്കുയോ ചെയ്തിട്ടില്ല. ഇത്തരം കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടും കേരള സർക്കാരിൻ്റെ നിലപാടും പ്രതിഫലിപ്പിക്കുന്നതല്ല ഈ പ്രസ്താവനകൾ.

പത്രപ്രവർത്തനത്തിൻ്റെ ഏറ്റവും ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കുന്ന ഒരു വിശ്വസ്ത പത്രമെന്ന നിലയിൽ, ഈ വിഷയത്തിൽ വ്യക്തത വരുത്തുകയും വിഷയത്തെ ഉടനടി പ്രാധാന്യത്തോടെ അഭിസംബോധന ചെയ്യുകയും ചെയ്യുമെന്ന് മെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. മുഖ്യമന്ത്രിയുടെ യഥാർത്ഥ കാഴ്ചപ്പാടുകൾ കൃത്യമായി അവതരിപ്പിക്കുന്ന രീതിയിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നത് കൂടുതൽ ദുർവ്യാഖ്യാനങ്ങൾ തടയാൻ സഹായിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

 

---- facebook comment plugin here -----

Latest