Connect with us

Kerala

ജീവനക്കാരിയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു, അസഭ്യം പറഞ്ഞു; സ്ഥാപന ഉടമ അറസ്റ്റില്‍

വയനാട് വെണ്‍മണി എടമല വീട്ടില്‍ നന്ദനയെ (20) യാണ് ശമ്പളവും അവധിയും ആവശ്യപ്പെട്ടതിന് മര്‍ദിച്ചത്. വയനാട് പനമരം സ്വദേശി അരുണാണ് (38) അറസ്റ്റിലായത്.

Published

|

Last Updated

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ ജീവനക്കാരിയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന പരാതിയില്‍ കടയുടമ അറസ്റ്റില്‍. വയനാട് വെണ്‍മണി എടമല വീട്ടില്‍ നന്ദനയെ (20) യാണ് ശമ്പളവും അവധിയും ആവശ്യപ്പെട്ടതിന് മര്‍ദിച്ചത്. നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് വീടുകളില്‍ സാധനങ്ങള്‍ വില്‍പന നടത്തിവരുന്ന വയനാട് പനമരം സ്വദേശി അരുണാണ് (38) അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജീവനക്കാരെ മര്‍ദിച്ചെന്ന പരാതിയില്‍ അരുണിന്റെ ഭാര്യ പ്രിന്‍സി (32)ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

അരുണിന്റെ സ്ഥാപനത്തിലെ സെയില്‍സ് ഗേളാണ് നന്ദന. ഇവരുടെ തലയ്ക്കും മുഖത്തും അരുണ്‍ അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹപ്രവര്‍ത്തക മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് പോലീസ് പരിശോധിക്കുകയും തെളിവായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അരുണ്‍ അസഭ്യം പറഞ്ഞതായും നന്ദനയുടെ പരാതിയിലുണ്ട്.

12,000 രൂപ മാസ ശമ്പളത്തില്‍ 20 പെണ്‍കുട്ടികള്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. പല ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. ഓരോരുത്തര്‍ക്കും ശമ്പള കുടിശ്ശികയായി 80,000 രൂപയോളം അരുണ്‍ നല്‍കാനുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.

 

Latest