Connect with us

Kerala

യുവാവിനെ കൊലപ്പെടുത്തി ആംബുലന്‍സില്‍ ഉപേക്ഷിച്ച സംഭവം; അഞ്ച് പേര്‍ പിടിയില്‍

സംഭവത്തിന് ശേഷം ഒളിവില്‍ പോയ മുഖ്യപ്രതി കണ്ണൂര്‍ സ്വദേശി സാദിഖിനെ കണ്ടെത്താന്‍ കഴിഞ്ഞി്ട്ടില്ല

Published

|

Last Updated

തൃശൂര്‍ |  കയ്പമംഗലത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം ആംബുലന്‍സില്‍ കയറ്റിവിട്ട കേസില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. കണ്ണൂര്‍ സ്വദേശിയും നാല് കയ്പമംഗലം സ്വദേശികളുമാണ് പിടിയിലായത്. പിടിയിലായവരില്‍ മൂന്ന് പേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ മുഖ്യപ്രതി കണ്ണൂര്‍ സ്വദേശി സാദിഖിനെ കണ്ടെത്താന്‍ കഴിഞ്ഞി്ട്ടില്ല. കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (40) ആണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. മൃതദേഹം ആംബുലന്‍സിസ് വരുത്തി കയറ്റിവിട്ട ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. റൈസ്പുള്ളര്‍ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അരുണിനൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ അഴീക്കലിലുള്ള ഐസ് ഫാക്ടറി ഉടമ സാദിഖിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത് റൈസ് പുള്ളര്‍ നല്‍കാമെന്ന് പറഞ്ഞ് സാദിഖില്‍നിന്ന് അരുണ്‍ വാങ്ങിയ 10 ലക്ഷം രൂപ തിരികെ നല്‍കാത്തതിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിയത്‌

Latest