Connect with us

prathivaram story

കളിപ്പാട്ടം

ഈ സംഭവശേഷം അയാളുടെ രാത്രികൾ നിദ്രാപൂർണങ്ങളാണെങ്കിലും അങ്ങനെയൊരു തോക്കെങ്ങനെ വീണ്ടും സംഘടിപ്പിക്കാമെന്ന ചിന്തയിലാണ് മകൻ.

Published

|

Last Updated

ദിവസങ്ങളായി അവൾ അയാളോട് പറയുന്നു. മകനായൊരു കളിപ്പാട്ടം വാങ്ങണമെന്ന്.
അയാളിതുവരെ അത് വാങ്ങാതിരുന്നത് മനപ്പൂർവമല്ല. ഓഫീസിൽ എത്തുമ്പോഴേക്കും ഒരോ തിരക്കുകൾ അയാളെ കാത്തിരിക്കുന്നുണ്ടാവും. ഓഫീസ് സമയം കഴിഞ്ഞാൽ എങ്ങനെയെങ്കിലും വീട്ടിൽ എത്തണമെന്നാകും. ഇതിനിടെ കളിപ്പാട്ടം മറന്നു പോകും.

ഇന്നലെ ഓഫീസിൽ നിന്ന് മടങ്ങും വഴി അയാൾ മകനായൊരു തോക്ക് വാങ്ങിയിരുന്നു. രാവിലെ ഓഫീസിലേക്ക് ഇറങ്ങുന്നേരം ഭാര്യ കളിപ്പാട്ട കാര്യം നിരന്തരം ഓർമപ്പെടുത്തിയിരുന്നത് കൊണ്ടത് പതിവുപോലയാൾ മറന്നില്ല.

തോക്ക് വാങ്ങിയ ശേഷമാണ് അയാളുടെ രാത്രികൾ നിദ്രാവിഹീനങ്ങളായത്. രാത്രി കണ്ണടച്ചാൽ അയാൾ കാണുന്നത് അയാൾക്ക് നേരെ തോക്ക് ചൂണ്ടുന്ന മകനേയും. നിസ്സഹായനായി മകനോട് സ്വന്തം ജീവനായ് യാചിക്കുന്ന അയാളെയുമാണ്.

ഓഫീസിൽ നിന്ന് മടങ്ങി വരുന്നേരം അയാൾ കണ്ടത് വീടിനു മുന്നിലിരുന്ന് തോക്കുമായി കളിക്കുന്ന മകനെയാണ്.പിന്നെ ബലംപ്രയോഗിച്ച് കൊണ്ട് അവന്റെ കൈയിൽ നിന്നാ തോക്ക് വാങ്ങി അയാൾ ദൂരേക്ക് എറിയുകയായിരുന്നു.

മകനാകട്ടെ അതിനായി വലിയ വായാലേ കരയുകയും… ഈ സംഭവശേഷം അയാളുടെ രാത്രികൾ നിദ്രാപൂർണങ്ങളാണെങ്കിലും അങ്ങനെയൊരു തോക്കെങ്ങനെ വീണ്ടും സംഘടിപ്പിക്കാമെന്ന ചിന്തയിലാണ് മകൻ.

Latest