Connect with us

Kerala

പുരോഹിതന്മാരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകും: മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി

'ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്.'

Published

|

Last Updated

തിരുവനന്തപുരം | യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപൊലീത്തക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഹിതന്മാരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ കൊടുത്തുതീര്‍ക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി എ വൈകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍ നിന്നും ഇനിയും പാഠം പഠിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലേയും അവസ്ഥ വരുമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഇന്നലെ പറഞ്ഞിരുന്നു.

കേരളത്തില്‍ ഇടതുപക്ഷത്തിന് ഉണ്ടായ തകര്‍ച്ചയുടെ പ്രധാന കാരണം അതിശക്തമായ ഭരണവിരുദ്ധ വികാരമാണെന്നും സി പി എം എത്ര നിഷേധിക്കുവാന്‍ ശ്രമിച്ചാലും അത് യാഥാര്‍ഥ്യമാണെന്നും മാര്‍ കൂറിലോസ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സിപിഎമ്മിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് രംഗത്തെത്തിയത്.

സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കം ഇല്ലായ്മ, ധൂര്‍ത്ത്, വളരെ മോശം പോലീസ് നയങ്ങള്‍, മാധ്യമ വേട്ട, സഹകരണ ബേങ്കുകളില്‍ ഉള്‍പ്പെടെ നടന്ന അഴിമതികള്‍, പെന്‍ഷന്‍ മുടങ്ങിയത്, പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍തോല്‍വിക്ക് കാരണമാണെന്നും മെത്രാപൊലീത്ത എഫ് ബിയില്‍ കുറിച്ചു.

കിറ്റ് രാഷ്ട്രീയത്തില്‍ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ല. പ്രത്യേകിച്ച് കേരളത്തിലെന്നും, തിരുത്തുമെന്ന് നേതൃത്വം പറയുന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

 

 

 

Latest