Connect with us

Kerala

മാതാവിന്റെ മരണാനന്തര ക്രിയകൾക്ക് ബിഹാറിലേക്ക്; എസ് വൈ എസ് സാന്ത്വനത്തിന് നന്ദി പറഞ്ഞ് രോസൻ കുമാർ

അവസാനം സ്വന്തം ജന്മദേശത്തേക്ക് മടങ്ങണമെന്ന അമ്മ ഫുൽകുമാരി ദേവിയുടെ ആഗ്രഹം നടന്നില്ലെങ്കിലും അവരുടെ മരണാനന്തരക്രിയകൾക്ക് നാട്ടിലെത്തിക്കണമെന്ന മകന്റെ ആഗ്രഹത്തിനാണ് എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ സൗകര്യമൊരുക്കിയത്

Published

|

Last Updated

മേപ്പാടി | ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച അതിഥിതൊഴിലാളിയായ മാതാവിന്റെ മരണാനന്തര കർമങ്ങൾ ചെയ്യാൻ ബിഹാറിലേക്ക് പോകാൻ മകന് വഴിയൊരുക്കി എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ. അവസാനം സ്വന്തം ജന്മദേശത്തേക്ക് മടങ്ങണമെന്ന അമ്മ ഫുൽകുമാരി ദേവിയുടെ ആഗ്രഹം നടന്നില്ലെങ്കിലും അവരുടെ മരണാനന്തരക്രിയകൾക്ക് നാട്ടിലെത്തിക്കണമെന്ന മകന്റെ ആഗ്രഹത്തിനാണ് എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ സൗകര്യമൊരുക്കിയത്. ബിഹാറിലെ വൈശാലി ജില്ലയിലെ ഭഗവാൻപൂരിലേക്ക് പോകേണ്ട മകൻ രവി രോസൻ കുമാറിന് വയനാട് ജില്ലാഎസ് വൈ എസ് സാന്ത്വനം വിമാന ടിക്കറ്റും മറ്റുയാത്രാ സൗകര്യങ്ങളും ഒരുക്കികൊടുത്തു.
ഹാരിസൺ എസ്റ്റേറ്റിൽ ജോലിക്കെത്തിയതാണ് രോസൻ കുമാറിന്റെ കുടുംബം. ദുരന്തത്തിൽ മാതാവ് മരിച്ചതിന് പുറമെ മൂന്ന് ബന്ധുക്കളെ കാണാതാകുകയും ചെയ്തു.

മർകസ് ബിഹാർ കോ- ഓർഡിനേറ്ററാണ് രോസൻ കുമാറിന്റെ കുടുംബത്തിന്റെ ദയനീയ ചിത്രം സാന്ത്വനം ഹെൽപ് ഡസ്‌കിൽ അറിയിച്ചത്. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്കെ ഒ അഹ്മ്മദ് കുട്ടി ബാഖവി, ജനറൽ സെക്രട്ടറി എസ് ശറഫുദ്ദീൻ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ബശീർ സഅദി, ജനറൽ സെക്രട്ടറി ലത്വീഫ് കാക്കവയൽ, സി എം നൗശാദ്, നസീർ കോട്ടത്തറ, ശമീർ തോമാട്ടുചാൽ, ഡോ. ഇർശാദ്, ഫള്‌ലുൽ ആബിദ് എന്നിവർ ചേർന്ന് രോസനെ യാത്രയാക്കി.

Latest