Connect with us

Kerala

ടി പി വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍; ജയിലില്‍ നിന്ന് പുറത്തിറങ്ങി

സുനിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പരോള്‍ അനുവദിച്ചത്.

Published

|

Last Updated

തിരുവനന്തപുരം| ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോള്‍. 30 ദിവസത്തെ പരോളില്‍ കൊടി സുനി തവനൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. സുനിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പരോള്‍ അനുവദിച്ചത്. അഞ്ച് വര്‍ഷത്തിനുശേഷമാണ് സുനിയ്ക്ക് ജയില്‍ സൂപ്രണ്ട് പരോള്‍ അനുവദിച്ചിരിക്കുന്നത്.

നേരത്തെ വിയ്യൂര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും  ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസിലും പ്രതിയാണ് സുനി. ഈ സാഹചര്യത്തില്‍ സാധാരണ നിലയില്‍ ലഭിക്കുന്ന പരോള്‍ അനുവദിക്കേണ്ടതിലെന്ന് ആഭ്യന്തരവകുപ്പും ജയില്‍ വകുപ്പും തീരുമാനിച്ചിരുന്നു.

അതേസമയം, കൊടി സുനിക്ക് എങ്ങനെ ഒരു മാസത്തെ പരോള്‍ അനുവദിച്ചുവെന്ന് കെകെ രമ എംഎല്‍എ പ്രതികരിച്ചു. അമ്മക്ക് കാണാനാണെങ്കില്‍ 10 ദിവസം പോരെയെന്നും ഇത്തരമൊരു ക്രിമിനല്‍ ഒരു മാസം നാട്ടില്‍ നിന്നാല്‍ എന്ത് സംഭവിക്കുമെന്നും രമ ചോദിച്ചു. വിഷയത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടികളിലേക്ക് കടക്കുമെന്നും കെകെ രമ വ്യക്തമാക്കി. നിയമവിരുദ്ധമായാണ് കൊടി സുനിയ്ക്ക് പരോള്‍ അനുവദിച്ചതെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു.

 

 

Latest