Connect with us

National

15 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്;എം.എല്‍.എമാര്‍ കൂറുമാറുമോയെന്ന ഭീഷണിയില്‍ പാര്‍ട്ടികള്‍

ഒഴിവ് വന്ന 56 സീറ്റുകളില്‍ 41 പേര് എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| മൂന്ന് സംസ്ഥാനങ്ങളിലെ രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ നിയമസഭകള്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും. 15 രാജ്യസഭാ സീറ്റുകളിലേക്കാണ്‌ വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ കൂറുമാറുമോ എന്ന ഭീഷണിയാണ് പാര്‍ട്ടികള്‍ നേരിടുന്നത്.

ഒഴിവ് വന്ന 56 സീറ്റുകളില്‍ 41 പേര് എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ അശ്വനി വൈഷ്ണവ്, എല്‍ മുരുകന്‍, ബിജെപിയില്‍ ചേര്‍ന്ന മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരില്‍പെടുന്നു.

20 പേരെ ബിജെപി, ആറ് പേരെ കോണ്‍ഗ്രസ്, 4 പേരെ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിങ്ങനെയാണ് സഭയില്‍ എത്തിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് മൂന്ന്, ആര്‍ജെഡിയും ബിജെഡിയും രണ്ടും അംഗങ്ങളെ നേടി. എന്‍സിപി, ശിവസേന, ബിആര്‍എസ്, ജെഡിയു എന്നീ പാര്‍ട്ടികള്‍ ഓരോ അംഗങ്ങളെയും സഭയിലെത്തിച്ചു.

കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിലെ മത്സരം പാര്‍ട്ടികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. കര്‍ണാടകയിലെ ഒഴിവും അംഗബലവുമായി താരതമ്യം ചെയ്യുമ്പോള്‍ 45 വോട്ടാണ് വിജയിക്കാന്‍ ആവശ്യം. 136എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് മൂന്നു പേരെ ജയിപ്പിക്കാന്‍ കഴിയും. അതേസമയം രണ്ട് എംഎല്‍എമാര്‍ മാറ്റി വോട്ട് ചെയ്താല്‍ കോാണ്‍ഗ്രസ് സ്ഥാനാര്‍ഥി തോല്‍ക്കുകയും ചെയ്യും.

 

 

 

 

Latest