Connect with us

National

വഖഫ് ബില്‍: ജെ പി സി യോഗത്തില്‍ കൈയാങ്കളി; തൃണമൂല്‍ എം പി. കല്യാണ്‍ ബാനര്‍ജിക്ക് പരുക്ക്

കല്യാണ്‍ ബാനര്‍ജിയെ ജെ പി സി യോഗത്തില്‍ നിന്ന് ഒരു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി | വഖഫ് ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലിമെന്ററി കമ്മിറ്റി (ജെ പി സി) യോഗത്തില്‍ സംഘര്‍ഷം. വാഗ്വാദങ്ങള്‍ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസ്സ്
എം പി. കല്യാണ്‍ ബാനര്‍ജി ചില്ലുകുപ്പി മേശയില്‍ എറിഞ്ഞുടച്ചു. ചില്ല് തട്ടി അദ്ദേഹത്തിന്റെ കൈവിരലുകള്‍ക്ക് പരുക്കേറ്റു.

യോഗത്തിനിടെ ബി ജെ പി എം പി. അഭിജിത് ഗംഗോപാധ്യായയുമായി കല്യാണ്‍ ബാനര്‍ജി ഏറ്റുമുട്ടുകയായിരുന്നു. ഇതോടെ യോഗം നിര്‍ത്തിവച്ചു. അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന് കല്യാണ്‍ ബാനര്‍ജിയെ ജെ പി സി യോഗത്തില്‍ നിന്ന് ഒരു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

പരുക്കേറ്റ ബാനര്‍ജിയെ എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും എ എ പി നേതാവ് സഞ്ജയ് സിംഗും ചേര്‍ന്ന് കല്യാണ്‍ ബാനര്‍ജിയെ ആശുപത്രിയിലെത്തിച്ചു.

ബി ജെ പി എം പി ജഗദംബിക പാല്‍ അധ്യക്ഷത വ ഹിച്ച കമ്മിറ്റി യോഗത്തിലാണ് വാഗ്വാദവും കൈയാങ്കളിയുമുണ്ടായത്. വഖഫ് ബില്‍ വിഷയത്തില്‍ ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതിനിടെയാണ് സംഘര്‍ഷത്തിന് തിരികൊളുത്തിയത്. ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും വഖഫ് ബില്ലില്‍ എന്തു കാര്യമാണുള്ളതെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചോദിച്ചതോടെയാണ് തര്‍ക്കത്തിന് കളമൊരുങ്ങിയത്.

Latest