Connect with us

sitharam yechuri

യെച്ചൂരിയുടെ മൃതദേഹം ഇന്ന് വീട്ടില്‍ എത്തിക്കും; പകരം ചുമതല ഒരാഴ്ചക്ക് ശേഷം

വൃന്ദ കാരാട്ട്, എം എ ബേബി, എ വിജയരാഘവന്‍ എന്നിവര്‍ പരിഗണനയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | അന്തരിച്ച സി പി എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരം ജനറല്‍ സെക്രട്ടറിയുടെ താല്ക്കാലിക ചുമതല നല്‍കുന്നതു സംബന്ധിച്ച് ഒരാഴ്ചയ്ക്കു ശേഷമേ ആലോചന തുടങ്ങു എന്ന് നേതാക്കള്‍ അറിയിച്ചു.

നിലവിലെ പി ബിയില്‍ ഒരാള്‍ക്ക് ചുമതല നല്‍കാനാണ് ആലോചിക്കുന്നത്. നിലവില്‍ കേന്ദ്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന അംഗം വൃന്ദ കാരാട്ടാണ്. പ്രായപരിധി നിബന്ധന അനുസരിച്ചാണെങ്കില്‍ വൃന്ദ കാരാട്ട് അടുത്ത സമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിയണം. എം എ ബേബി, എ വിജയരാഘവന്‍ എന്നിവരുടെ പേരുകളും ചര്‍ച്ച ചെയ്‌തേക്കാം.

പാര്‍ട്ടി കോണ്‍ഗ്രസ് നിശ്ചയിച്ച സാഹചര്യത്തില്‍ താല്ക്കാലിക ചുമതലയാകും ഒരാള്‍ക്ക് നല്‍കുക. പാര്‍ട്ടി കോണ്‍ഗ്രസിലായിരിക്കും പുതിയ ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കുക. സീതാറാം യെച്ചൂരിയുടെ മൃതദേഹം എയിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വൈകീട്ട് വീട്ടിലേക്ക് കൊണ്ടുപോകും. വസന്ത് കുഞ്ചിലെ വസതിയില്‍ ആറ് മണി മുതല്‍ പൊതുദര്‍ശനം നടക്കും. നാളെ രാവിലെ 11 മണി മുതല്‍ മൂന്ന് വരെ സി പി എം കേന്ദ്രകമ്മിറ്റി ഓഫീസായ എ കെ ജി ഭവനില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം എയിംസിലെത്തിക്കും. യെച്ചൂരിയുടെ ആഗ്രഹപ്രകാരം മൃതദേഹം പഠന, ഗവേഷണാവശ്യങ്ങള്‍ക്കായി എയിംസിന് വിട്ടുകൊടുക്കും.

 

Latest