Connect with us

Ongoing News

ന്യൂസിലന്റ് ഇംഗ്ലണ്ടിനെ നിലംപരിശാക്കി

Published

|

Last Updated

വെല്ലിങ്ടണ്‍: ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്റിന് ഗംഭീര വിജയം. ഇംഗ്ലണ്ടിനെ 123 റണ്‍സിന് പുറത്താക്കിയ കിവീസ് 13ാം ഓവറില്‍ തന്നെ വിജയവുമായി കളം വിട്ടു. എട്ട് വിക്കറ്റിനാണ് കിവികളുടെ വിജയം. ടിം സൗത്തിയുടെ ഉജ്ജ്വല ബൗളിംഗും മക്കല്ലത്തിന്റെ തകര്‍പ്പന്‍ ബാറ്റിങുമാണ് ന്യൂസിലന്റിന് ഏകദിനത്തിലെ ഏറ്റവും മികച്ച വിജയങ്ങളില്‍ ഒന്ന് സമ്മാനിച്ചത്. സൗത്തിയാണ് കളിയിലെ കേമന്‍. മൂന്ന് വിജയവുമായി ന്യൂസിലന്റ് ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു.

ഏഴ് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയാണ് ഇംഗ്ലണ്ടിനെ 123ല്‍ ചുരുട്ടിക്കെട്ടിയത്. 9 ഓവറില്‍ 33 റണ്‍സ് വഴങ്ങിയായിരുന്നു സൗത്തിയുടെ പ്രകടനം. 46 റണ്‍സെടുത്ത ജോ റൂട്ടായിരുന്നു ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്റിനായി വെടിക്കെട്ട് ബാറ്റിങ്ങാണ് ബ്രണ്ടന്‍ മക്കല്ലം നടത്തിയത്. 25 പന്തില്‍ ഏഴ് സിക്‌സറുകളുടേയും 8 ഫോറുകളുടേയും അകമ്പടിയോടെ 77 റണ്‍സാണ് മക്കല്ലം അടിച്ചുകൂട്ടിയത്. 18 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ മക്കല്ലം ലോകകപ്പിലെ വേഗതയേറിയ സെഞ്ച്വറിക്കും ഉടമയായി. 22 പന്തില്‍ 22 റണ്‍സുമായി മാര്‍ട്ടിന്‍ മക്കല്ലത്തിന് പിന്തുണ നല്‍കി. 12.2 ഓവറില്‍ 125 റണ്‍സാണ് ന്യൂസിലന്റ് നേടിയത്.