Connect with us

Eranakulam

മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ പരാതിയില്‍ ഗണേഷിന് സമന്‍സ്

Published

|

Last Updated

കൊച്ചി: പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നല്‍കിയ മാനനഷ്ടക്കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ കെ ബി ഗണേഷ്‌കുമാര്‍എം എല്‍ എ ക്ക് സമന്‍സ് അയക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍മജിസ്‌ട്രേറ്റ്‌കെ എസ് അംബിക ഉത്തരവിട്ടു. അടുത്ത മാസം 24 നാണ് കോടതിയില്‍ ഹാജരാവേണ്ടത്.
അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് കെ.ബി ഗണേഷ്‌കുമാര്‍ എം എല്‍ എക്കെതിരെ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് പ്രമുഖ അഭിഭാഷകനായ ബി രാമന്‍ പിള്ളമുഖേന അഞ്ച് കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
തുടര്‍ന്ന ്‌കോടതിയില്‍ നല്‍കിയ പരാതി കഴിഞ്ഞ ദിവസം ഫയലില്‍ സ്വീകരിച്ചു. മാര്‍ച്ച് മാസം 30 ാം തീയതി ലോകായുക്തയക്ക് മുന്നില്‍ ഒരു കേസില്‍സാക്ഷിയായി ഹാജരായതിനു ശേഷം ടെലിവിഷന്‍ ചാനലുകള്‍ക്കും മറ്റു മാധ്യമങ്ങള്‍ക്കും നല്‍കിയ അഭിമുഖത്തില്‍ പൊതുമരാമത്ത് മന്ത്രിക്കെതിരെഅടിസ്ഥാനരഹിതവും കൃത്യതയില്ലാത്തതും അപമാനകരവുമായആരോപണങ്ങള്‍ നടത്തിയതിനെതിരെയാണ് മന്ത്രി ഇബ്രാഹിംകുഞ്ഞ് മാനനഷ്ടക്കേസ് നല്‍കിയത്.
ചപലവും നിരുത്തരവാദപരവുമായആരോപണങ്ങള്‍ ഉന്നയിച്ച്ഗൂഢലക്ഷ്യത്തോടെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് നടത്തിയആരോപണങ്ങള്‍ പൊതുമരാമത്ത് മന്ത്രിക്ക് പൊതുജനങ്ങള്‍ക്കിടയിലും സമൂഹത്തിലും ഉള്ള മതിപ്പും സല്‍പ്പേരും നശിപ്പിക്കാന്‍ മന:പൂര്‍വം നടത്തിയതാണെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഉദ്ധരിച്ച് മന്ത്രി കഴിഞ്ഞ ദിവസംകോടതിയില്‍മൊഴി നല്‍കി. വി കെ ഇബ്രാഹിംകുഞ്ഞ്കടന്നു വന്ന വഴികള്‍ വ്യക്തമായി പ്രതിപാദിക്കുന്ന മൊഴിയില്‍അദ്ദേഹംചെയ്തജോലികളുംവ്യവസായ സംരംഭങ്ങളുംവ്യക്തമായികാണിക്കുന്നുണ്ട്.
2001 മുതല്‍ എം എല്‍ എ യും രണ്ട് പ്രാവശ്യം മന്ത്രിയുമായ ഇബ്രാഹിംകുഞ്ഞ്‌വളരെ ചെറുപ്പംമുതല്‍ രാഷ്ട്രീയ സാമൂഹിക പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അദ്ദേഹത്തിന്റെ പ്രശസ്തിക്ക് കളങ്കം ഏല്‍പ്പിക്കാന്‍ ഉദേശിച്ച് കൊണ്ട് മന:പ്പൂര്‍വ്വം നടത്തിയആരോപണത്തിനെതിരെയാണ് മന്ത്രി ഇബ്രാഹിംകുഞ്ഞ് കോടതിയെ സമീപിച്ചത്.