Connect with us

National

ഷീന ബോറ വധക്കേസ് സി ബി ഐക്ക് വിട്ടു

Published

|

Last Updated

മുംബൈ: വിവാദമായ ഷീന ബോറ വധക്കേസ് അന്വേഷണം സി ബി ഐക്ക് വിടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേസ് അന്വേഷിച്ചിരുന്ന മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയയെ സര്‍ക്കാര്‍ നീക്കിയിരുന്നു. ഒട്ടും പ്രാധാന്യമില്ലാത്ത ഹോം ഗാര്‍ഡിന്റെ ചുമതലയിലേക്കായിരുന്നു അദ്ദേഹത്തെ മാറ്റിയത്.

കേസിലുള്‍പ്പെട്ടവരുടെ ഉന്നത ബന്ധങ്ങളും അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റവും വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതാണ് കേസ് സി ബി ഐക്ക് വിടാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. 2012ലാണ് ഷീന ബോറ കൊല്ലപ്പെട്ടത്. മുംബൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള റായ്ഗഡ് വനപ്രദേശത്ത് നിന്നാണ് ഷീനയുടെ അസ്ഥികൂടം പോലീസ് കണ്ടെടുത്തത്.