Connect with us

National

സിഖ് കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭിച്ചിരുന്നുവെങ്കില്‍ ഗുജറാത്ത് സംഭവിക്കുമായിരുന്നില്ല: കെജരിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: 1984ലെ സിഖ കലാപത്തില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് നീതി ലഭിച്ചിരുന്നുവെങ്കില്‍ 2002ലെ ഗുജറാത്ത് വംശഹത്യയും ഇപ്പോഴത്തെ ദാദ്രി സംഭവങ്ങളും ഒന്നും ഉണ്ടാകുമായിരുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സിഖ് കലാപത്തിന്റെ 31ാം വാര്‍ഷിക ദിനത്തില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാപങ്ങളിലൂടെ രാഷ്ട്രീയ ലാഭം നേടാനാണ് ബി ജെ പി എല്ലായ്‌പോഴും ശ്രമിച്ചത്. രാഷ്ട്രപതിക്ക് സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്യേണ്ട സാഹചര്യം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും കെജരിവാള്‍ പറഞ്ഞു.

സിഖ് കലാപത്തിലെ ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതമുള്ള ചെക്ക് അദ്ദേഹം കൈമാറി.

Latest