Connect with us

International

റഷ്യയില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ തീപ്പിടുത്തം; 23 മരണം

Published

|

Last Updated

മോസ്‌കോ: റഷ്യയില്‍ മാനസിക രോഗികളെ പാര്‍പ്പിച്ച കേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തില്‍ 23 രോഗികള്‍ വെന്തുമരിച്ചു. 23 പേര്‍ക്ക് പരുക്കേറ്റു. 24 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. മോസ്‌കോയില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെ അല്‍ഫെറോവ്ക ഗ്രാമത്തിലെ നൊവോഖോപെര്‍സ്‌കി ന്യൂറോസൈക്യാട്രിക് കേന്ദ്രത്തിലാണ് തീപ്പിടുത്തമുണ്ടായത്. തീപ്പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

ഇവിടെ പാര്‍പ്പിച്ചിരുന്ന രോഗികളില്‍ ഭൂരിഭാഗംപേരും ചലനശേഷി നഷ്ടപ്പെട്ടവരായിരന്നുവെന്ന് റഷ്യന്‍ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 46നും 78നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. രക്ഷപ്പെടുത്തിയ 24 പേരെ സമീപത്തെ വയോജന കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

2013ല്‍ മാനസിക രോഗികളെ പാര്‍പ്പിച്ചിരുന്ന രണ്ട് കേന്ദ്രങ്ങളിലുണ്ടായ തീപ്പിടുത്തത്തില്‍ 75 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Latest