Connect with us

Kerala

കരുണാകരന്‍ ജീവിച്ചിരുന്നുവെങ്കില്‍ മുരളിയെ ചാട്ടവാറുകൊണ്ട് അടിക്കുമായിരുന്നു: വിഎസ്

Published

|

Last Updated

തിരുവനന്തപുരം: കെ.മുരളീധരനെതിരെ വീണ്ടും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. മുരളീധരന്‍ ഗ്രൂപ്പ് മാറി ഉമ്മന്‍ചാണ്ടിക്കൊപ്പം കൂടിയിരിക്കുകയാണെന്നും, ചാരക്കേസില്‍ കരുണാകരനെ കുടുക്കിയ ഉമ്മന്‍ചാണ്ടിക്കൊപ്പമാണ് മുരളിയിപ്പോള്‍, ഇങ്ങനെ ഉപശാലകളില്‍ സംസാരമുണ്ടെന്നും ഇത് കാണുവാന്‍ കരുണാകരന്‍ ഇല്ലാതിരുന്നത് നന്നായെന്നും വിഎസ് പറഞ്ഞു.

കരുണാകരന്‍ ഉണ്ടായിരുന്നെങ്കില്‍ മുരളീധരനെ ചാട്ടവാറിന് അടിച്ചേനെയെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. ഡിഐസിയുമായി വള്ളിനിക്കറിട്ട് എല്‍ഡിഎഫിന്റെ പിറകെ നടന്ന കാലം മറക്കരുതെന്നും വിഎസ് മുരളീധരനോടായി പറഞ്ഞു. അതേസമയം വിഎസിന്റെ പരാമര്‍ശത്തിന് എതിരെ ഭരണപക്ഷ അംഗങ്ങള്‍ രംഗത്തെത്തുകയും വിഎസിന്റെ പ്രസംഗം തടസപ്പെടുത്തുകയും ചെയ്തു.

കെ.മുരളീധരനാകട്ടെ സ്വന്തം മകന്റെ കാര്യത്തില്‍ ചേരുന്ന പരാമര്‍ശങ്ങളാണ് വിഎസ് നടത്തിയതെന്നും മറുപടി കൊടുത്തു. ബഹളങ്ങളെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചിരിക്കുകയാണ് ഇപ്പോള്‍. ഇന്നലെയും വിഎസ് കെ.മുരളീധരനെ കിങ്ങിണിക്കുട്ടന്‍ എന്ന് പരിഹസിച്ച് രംഗത്ത് എത്തിയിരുന്നു.

Latest