Connect with us

Kerala

നികേഷ് കുമാറിനെതിരെയുള്ള കേസിലെ സ്റ്റേ നീക്കണമെന്ന ആവശ്യം കോടതി നിരസിച്ചു

Published

|

Last Updated

കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഹരി വിലകുറച്ച് കാണിച്ചുവെന്ന പരാതിയില്‍ എം പി നികേഷ് കുമാറിനും ഭാര്യ റാണിജോര്‍ജിനുമെതിരെയുള്ള കേസിലെ സ്റ്റേ നീക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. പരാതിക്കാരിയായ ലാലിയുടെ ആവശ്യമാണ് കോടതി നിരസിച്ചത്. ഇരുകൂട്ടരും ഒത്തുതീര്‍പ്പിലെത്തുന്ന കാര്യം പരിശോധിക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി കേസ് കൂടുതല്‍ വാദത്തിനായി ജസ്റ്റിസ് പി ഉബൈദ് മാറ്റി. കമ്പനിയുടെ ഓഹരി സംബന്ധിച്ച് സിവില്‍ തര്‍ക്കത്തില്‍ പോലീസിന് ഇടപെടാന്‍ അധികാരമില്ലെന്നും പോലീസ് കേസെടുത്തതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളതെന്നും നികേഷ് കുമാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് വാദിച്ചു. കമ്പനിയുടെ ഓഹരി ഉടമകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പോലീസിന് ഇടപെടാന്‍ അധികാരമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
എന്നാല്‍ ഓഹരിയുടെ വില കുറച്ചുകാട്ടി വഞ്ചന നടത്തുകയായിരുന്നുവെന്നും നിലവില്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ ഉത്തരവ് നീക്കണമെന്നും പരാതിക്കാരിയുടെ അഭിഭാഷകന്‍ സീനിയര്‍ അഡ്വക്കറ്റ് എസ് ശ്രീകുമാര്‍ ആവശ്യപ്പെട്ടു. ഹരജി ഏപ്രില്‍ 19ന് വീണ്ടും പരിഗണിക്കാനായി കോടതി മാറ്റി. കേസ് റദ്ദാക്കണമെന്ന നികേഷിന്റെ ഹരജിയിലാണ്‌

Latest