Connect with us

Kerala

ഓണപ്പരീക്ഷ ആഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ ഏഴ് വരെ

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍ ആഗസ്റ്റ് 29 ന് ആരംഭിക്കാന്‍ പൊതുവിദ്യാഭ്യസ ഡയറക്ടറേറ്റില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യു ഐ പി) യോഗം തീരുമാനിച്ചു. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ 29ന് തുടങ്ങി സെപ്തംബര്‍ എട്ടിന് അവസാനിക്കും. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പരീക്ഷ ആഗസ്റ്റ് 30ന് ആരംഭിച്ച് സെപ്തംബര്‍ എട്ടിന് അവസാനിക്കും. മുസ്‌ലിം കലണ്ടര്‍ പ്രകാരമുള്ള സ്‌കൂളുകളില്‍ പാദവാര്‍ഷിക പരീക്ഷ ഒക്ടോബര്‍ 15ന് ആരംഭിച്ച് 22ന് അവസാനിക്കും. സെപ്തംബര്‍ രണ്ടിന് പണിമുടക്കും അഞ്ചിന് അധ്യാപക ദിനവും ആയതിനാലാണ് പരീക്ഷാ കലണ്ടറില്‍ നിന്ന് വ്യത്യസ്തമായി രണ്ട് ദിവസം മുമ്പ് പരീക്ഷകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. അധ്യാപക ദിനമായ സെപ്തംബര്‍ അഞ്ചിന് പരീക്ഷ ഉണ്ടാകില്ലെങ്കിലും സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കും. സെപ്തംബര്‍ രണ്ടിന് പരീക്ഷ നടത്താന്‍ സാങ്കേതികമായി ടൈംടേബിള്‍ ഉണ്ടാകുമെങ്കിലും പണിമുടക്ക് ദിവസം പരീക്ഷ മാറ്റേണ്ടിവന്നാല്‍ അവ എട്ടിന് നടക്കും. ഒമ്പതിന് സ്‌കൂളുകളില്‍ ഓണാഘോഷം നടത്തിയ ശേഷം 10 മുതല്‍ 18 വരെ ഓണാവധി. തുടര്‍ന്ന് 19ന് സ്‌കൂളുകള്‍ തുറക്കും.
ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ ചോദ്യപേപ്പര്‍ എസ് എസ് എ തയ്യാറാക്കും. 9, 10 ക്ലാസുകളിലെ ചോദ്യം ഡി പി ഐ നേരിട്ടായിരിക്കും തയ്യാറാക്കുക. ആഗസ്റ്റ് 20ന് ആദ്യ ക്ലസ്റ്റര്‍ യോഗം നടത്താനും തീരുമാനമായി. ഡി പി ഐയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ടി തിലകരാജ് (കെ എസ് ടി എ) ശരത്ചന്ദ്രലാല്‍(എ കെ എസ് ടി യു), ഹരിഗോവിന്ദന്‍ (കെ പി എസ് ടി എ), ചെറിയ മുഹമ്മദ് (കെ എസ് ടി യു) എന്നിവരും എ ഡി പി ഐ ജിമ്മി ജോസും ഡയറക്ടറേറ്റിലെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.